ജോലി വാഗ്ദാനം ചെയ്ത് 56 സ്ത്രീകളെ കടത്തി; ‘ടിക്കറ്റില്ലാ യാത്ര’യിൽ കുടുങ്ങി, രക്ഷയായി റെയിൽവേ ഉദ്യോഗസ്ഥർ

Spread the love

കൊൽക്കത്ത∙ മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് 56 യുവതികളെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് രണ്ടുപേർ യുവതികളെ കടത്തിയത്. യുവതികൾ ടിക്കറ്റില്ലാതെ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജൽപൈഗുരി-പട്ന ക്യാപിറ്റൽ എക്സ്പ്രസിലെ ജീവനക്കാരുടെ ഇടപെടലാണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ സഹായിച്ചത്. സ്ത്രീകളെ കടത്തിയ സംഘത്തിലെ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു.

 

 

ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിൽ നിന്നുള്ളവരാണ് 18നും 31നും ഇടയിൽ പ്രായമുള്ള യുവതികൾ. തെറ്റായ വാഗ്ദാനങ്ങൾ നൽകിയാണ് സ്ത്രീകളെ കൂട്ടികൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. യുവതികളിൽ ആർക്കും ടിക്കറ്റ് ഉണ്ടായിരുന്നില്ല. കയ്യിൽ കോച്ചിന്റെയും ബെർത്തിന്റെയും നമ്പരുകളാണ് പതിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടു വന്നതെന്ന് സ്ത്രീകൾ റെയിൽവേ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

ഒരു പുരുഷനും സ്ത്രീയുമാണ് യുവതികളെ ജോലി വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയത്. യുവതികൾക്ക് ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്തശേഷം എന്തിനാണ് ബിഹാറിലേക്ക് കൊണ്ടുപോകുന്നതെന്ന അധികൃതരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇരുവർക്കുമായില്ല. ബെംഗളൂരുവിലെ ജോലി സംബന്ധമായ രേഖകൾ ഹാജരാക്കാനോ, യാത്രയുടെ കാരണം വിശദീകരിക്കാനോ കഴിഞ്ഞില്ല. ഇതോടെ, ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളെ വീടുകളിലേക്കു മടക്കി അയച്ചു. മനുഷ്യക്കടത്താണെന്ന് മനസ്സിലായതോടെ റെയിൽവേ സംരക്ഷണ സേനയും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

  • Related Posts

    നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം

    Spread the love

    Spread the loveകൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര…

    പോക്‌സോ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveമേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കൈയ്യിൽ കയറി പിടിച്ച കേസിൽ മുപ്പൈനാട് താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ. വിനോദിന് (49) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ രണ്ട് വർഷം തടവും…

    Leave a Reply

    Your email address will not be published. Required fields are marked *