‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കിൽ

Spread the love

കൊല്ലം∙ യുഎഇയിലെ മാളിൽ ഇന്നലെ മുതൽ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാൽ, പുതിയ ജോലിക്ക് കയറാൻ അതുല്യയ്ക്കായില്ല. 2 ദിവസങ്ങൾക്കു മുൻപ് കഴിഞ്ഞ ശനി പുലർച്ചെയാണ് ഷാർജയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്.

 

അതുല്യയുടെ മരണത്തിൽ ദുരൂഹത സംശയിച്ചു സഹോദരി അഖിലയും ഭർത്താവ് ഗോകുലും ഷാർജ പൊലീസിൽ പരാതി നൽകി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ഭർത്താവ് സതീഷ് അതുല്യയെ തുടർച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി.

 

‘ഇന്നലെ മുതൽ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോൾ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവൻ വിടില്ലായിരുന്നു, പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേർപിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായി’ അതുല്യയുടെ അച്ഛൻ എസ്.രാജശേഖരൻ പിള്ള ദുഃഖത്തോടെ പറഞ്ഞു.

 

ഒരു വർഷം മുൻപു താൻ ഷാർജയിലുള്ള സമയത്ത് സതീഷ് മർദിക്കുന്നെന്ന് കാണിച്ചു മകൾ വിളിച്ചു വരുത്തിയിരുന്നതായി രാജശേഖരൻ പിള്ള പറഞ്ഞു. അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു. ഇനി അവന്റെ കൂടെ താമസിക്കരുതെന്നും ഇങ്ങനെ മുന്നോട്ടു പോകരുതെന്നും പറഞ്ഞിരുന്നു. സതീഷിന്റെ ജോലിയും മറ്റും നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാർജയിൽ വച്ചു പരാതി നൽകാതിരുന്നത്. പിന്നീട് അതുല്യ താമസിച്ചിരുന്ന ഇടത്തു നിന്ന് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ വീണ്ടും സതീഷ് കൂടെ കൊണ്ടുപോകുന്നത്. അന്നു പരാതി നൽകുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ മോൾ കൂടെയുണ്ടാകുമായിരുന്നെന്നും അച്ഛൻ പറഞ്ഞു.

 

അതുല്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണകാരണവും ഫൊറൻസിക് റിപ്പോർട്ടും ഇന്നു ലഭിക്കുമെന്നാണു സൂചന.

 

ഇതിനു ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖില പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ അതുല്യയുടെ ഭർത്താവ് സതീഷും പറഞ്ഞത്. അതുല്യ മരിച്ച ശേഷം ഫ്ലാറ്റിൽ എത്തി നോക്കുമ്പോൾ കാലുകൾ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭർത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനത്തിലാണ് അതുല്യ മരണത്തിനു കീഴടങ്ങിയത്.

  • Related Posts

    ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചത് 10 വർഷം, നടത്തിയത് 50ലേറെ സിസേറിയനുകൾ; ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ

    Spread the love

    Spread the loveഅസ്സം∙ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന്…

    കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്നു, വയർ കീറി ആസിഡ് ഒഴിച്ച് കത്തിച്ചു, മൃതദേഹം പുഴുവരിച്ച നിലയിൽ; അറസ്റ്റ്

    Spread the love

    Spread the loveകാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ഛാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അലിഗഡ് സ്വദേശിയായ യൂസഫ് (28) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചെന്ന് അന്വേഷണ…

    Leave a Reply

    Your email address will not be published. Required fields are marked *