‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കിൽ

Spread the love

കൊല്ലം∙ യുഎഇയിലെ മാളിൽ ഇന്നലെ മുതൽ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാൽ, പുതിയ ജോലിക്ക് കയറാൻ അതുല്യയ്ക്കായില്ല. 2 ദിവസങ്ങൾക്കു മുൻപ് കഴിഞ്ഞ ശനി പുലർച്ചെയാണ് ഷാർജയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്.

 

അതുല്യയുടെ മരണത്തിൽ ദുരൂഹത സംശയിച്ചു സഹോദരി അഖിലയും ഭർത്താവ് ഗോകുലും ഷാർജ പൊലീസിൽ പരാതി നൽകി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ഭർത്താവ് സതീഷ് അതുല്യയെ തുടർച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി.

 

‘ഇന്നലെ മുതൽ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോൾ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവൻ വിടില്ലായിരുന്നു, പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേർപിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായി’ അതുല്യയുടെ അച്ഛൻ എസ്.രാജശേഖരൻ പിള്ള ദുഃഖത്തോടെ പറഞ്ഞു.

 

ഒരു വർഷം മുൻപു താൻ ഷാർജയിലുള്ള സമയത്ത് സതീഷ് മർദിക്കുന്നെന്ന് കാണിച്ചു മകൾ വിളിച്ചു വരുത്തിയിരുന്നതായി രാജശേഖരൻ പിള്ള പറഞ്ഞു. അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു. ഇനി അവന്റെ കൂടെ താമസിക്കരുതെന്നും ഇങ്ങനെ മുന്നോട്ടു പോകരുതെന്നും പറഞ്ഞിരുന്നു. സതീഷിന്റെ ജോലിയും മറ്റും നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാർജയിൽ വച്ചു പരാതി നൽകാതിരുന്നത്. പിന്നീട് അതുല്യ താമസിച്ചിരുന്ന ഇടത്തു നിന്ന് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ വീണ്ടും സതീഷ് കൂടെ കൊണ്ടുപോകുന്നത്. അന്നു പരാതി നൽകുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ മോൾ കൂടെയുണ്ടാകുമായിരുന്നെന്നും അച്ഛൻ പറഞ്ഞു.

 

അതുല്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണകാരണവും ഫൊറൻസിക് റിപ്പോർട്ടും ഇന്നു ലഭിക്കുമെന്നാണു സൂചന.

 

ഇതിനു ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖില പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ അതുല്യയുടെ ഭർത്താവ് സതീഷും പറഞ്ഞത്. അതുല്യ മരിച്ച ശേഷം ഫ്ലാറ്റിൽ എത്തി നോക്കുമ്പോൾ കാലുകൾ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭർത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനത്തിലാണ് അതുല്യ മരണത്തിനു കീഴടങ്ങിയത്.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *