‘ആധാര്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്യാനാകില്ല, നുഴഞ്ഞുകയറ്റക്കാര്‍ക്കും ആധാറുണ്ട്’; സുപ്രീം കോടതി.

Spread the love

ന്യൂഡല്‍ഹി: ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച്‌ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച്‌ സുപ്രീം കോടതി.

 

രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും ഈ രേഖ ഉപയോഗിച്ച്‌ വോട്ടവകാശം നല്‍കരുതെന്നും കോടതി പറഞ്ഞു.

 

വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ്‌ഐആർ) നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നീക്കത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ഭാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.

 

‘ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരു നിയരേഖയാണ് ആധാർ. അത് നല്‍കിയതുകൊണ്ട് മാത്രം ആ വ്യക്തിയെ വോട്ടർ ആക്കണോ? അയല്‍രാജ്യത്ത് നിന്നുള്ളയാളും തൊഴിലാളിക്ക് എങ്ങനെ വോട്ടവകാശം നല്‍കും? ചീഫ് ജസ്റ്റിസ് ചോദിച്ചു. ആധാർ സമ്ബൂർണ പൗരത്വം തെളിയിക്കുന്നില്ലെന്നും അത് രേഖകളുടെ പട്ടികയില്‍ ഒന്നുമാത്രമായിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനായി നല്‍കുന്ന അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളുടെ കൃത്യത നിർണയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റ് ഓഫീസ് അല്ലെന്നും വിമർശിച്ചു.

 

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ്‌ഐആറിനെ ചോദ്യംചെയ്യുന്ന ഹർജികള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സുപ്രീം കോടതി നിശ്ചയിച്ചു. ഡിസംബർ ഒന്നിനകം മറുപടി സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഉടൻ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

  • Related Posts

    താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

    Spread the love

    Spread the love  കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 05.12.2025 വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന…

    നാലാമതും പെൺകുഞ്ഞ് ജനിച്ചു; നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

    Spread the love

    Spread the loveബെംഗളൂരു ∙ നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. ആദ്യ 3 പ്രസവത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *