മറ്റൊരാളുമായി ബന്ധമെന്ന് സംശയം; കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിനൊപ്പം സെൽഫി

Spread the love

കാൺപുർ∙ ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ പ്രണയം കൊലപാതകത്തിൽ അവസാനിച്ചു. കാൺപുർ സ്വദേശിയായ സൂരജ് കുമാറാണ് തന്റെ പ്രണയിനിയായ ആകാംഷയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം.

 

ഒരു യുവാവുമായി സംസാരിച്ചതറിഞ്ഞ് സൂരജ് ആകാംഷയുമായി വഴക്കുണ്ടാക്കി. ആകാംഷയുടെ തല ഭിത്തിയിൽ ഇടിച്ചതിനു ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാനായി സൂരജ് സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചു. ആകാംഷയുടെ മൃതദേഹം അവർ ഒരു ബാഗിലാക്കി 100 കിലോമീറ്റർ അകലെയുള്ള ബാന്ദയിലേക്ക് മോട്ടർ സൈക്കിളിൽ കൊണ്ടു പോയി. ബാഗ് യമുനാ നദിയിൽ എറിഞ്ഞു. അതിനു മുൻപ് സൂരജ് ബാഗിനൊപ്പം ഒരു സെൽഫിയെടുത്തു.

 

മകളെ കാണാനില്ലെന്ന് ഓഗസ്റ്റ് 8 ന് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകി. മകളെ സൂരജ് തട്ടിക്കൊണ്ടുപോയെന്ന് അവർ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് സൂരജിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു ആകാംഷ. അവിടെവച്ചുള്ള പരിചയമാണ് പ്രണയമായത്. ബാഗിനൊപ്പം എടുത്ത സെൽഫി സൂരജിന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് കണ്ടെടുത്തു.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *