2018 ൽ മകനെ വെടിവച്ചു കൊന്നു; 7 വർഷത്തിനുശേഷം അച്ഛനെയും

Spread the love

മകൻ കൊല്ലപ്പെട്ട് 7 വർഷത്തിനുശേഷം അച്ഛനെയും അജ്ഞാതർ വെടിവച്ചുകൊന്നു. ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി മുൻ നേതാവുമായ ഡോ. ഗോപാൽ ഖേംകയെയാണ് (65) വെള്ളിയാഴ്ച രാത്രി 11. 40ന് വീട്ടുപടിക്കൽ കാറിൽ നിന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഗുഞ്ജൻ ഖേംകയും 2018 ഡിസംബറിൽ വെടിയേറ്റുമരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഖേംകയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം പിൻവലിച്ചു.

 

പട്നയിലെ പ്രമുഖ സ്ഥാപനമായ മഗധ് ഹോസ്പിറ്റലിന്റെ മുൻ ഉടമയായ ഗോപാൽ ഖേംകയ്ക്ക് മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകളും ഫാക്ടറികളുമുണ്ട്. ബിജെപി നേതാവുകൂടിയായ മകൻ ഹാജിപുരിലെ ഫാക്ടറിവളപ്പിൽ വെടിയേറ്റുമരിച്ച ശേഷം ഇദ്ദേഹം ആശുപത്രി വിറ്റൊഴിയുകയും സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയും ആയിരുന്നു. ഡോക്ടറായ ഒരു മകനും യുഎസിൽ കഴിയുന്ന മകളും കൂടി ഇദ്ദേഹത്തിനുണ്ട്.

 

കൊലപാതകത്തെത്തുടർന്ന് ക്രമസമാധാനനില വിലയിരുത്താൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കേസന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു വെടിയുണ്ട കണ്ടെടുത്തിട്ടുണ്ട്. ബിസിനസ് പകയാകാം കൊലപാതകകാരണമെന്ന് സംശയിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു.

  • Related Posts

    അമ്മൂമ്മയുടെ കാമുകൻ 14വയസ്സുകാരനെ ലഹരിക്കടിമയാക്കി; കഴുത്തിൽ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു

    Spread the love

    Spread the loveപതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോയി. പൊലീസിൽ പരാതിപ്പെട്ടാൽ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകൻ ഭീഷണിപ്പെടുത്തിയെന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ…

    പൊലീസിനെ വെട്ടിച്ച് പ്രതി പുറത്തുചാടി; സ്റ്റേഷന് വെളിയിൽ സ്കൂട്ടറുമായി ഭാര്യ, പ്രതികൾ പിടിയിൽ

    Spread the love

    Spread the loveകൊല്ലം∙ കിളികൊല്ലൂർ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ ലഹരിക്കേസ് പ്രതിയെയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയെയും പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ ധർമപുരം തോപ്പിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. ബസിൽ സഞ്ചരിക്കവേയാണു കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെ തമിഴ്നാട്…

    Leave a Reply

    Your email address will not be published. Required fields are marked *