വിവാഹ പന്തലിനു പകരം വീട്ടുമുറ്റത്ത് ഒരുങ്ങിയത് മക്കളുടെ ചിത; ശ്രീനാഥിനും ശ്രീലക്ഷ്മിക്കും നാടിന്റെ യാത്രാമൊഴി

Spread the love

ചേനപ്പാടി ∙ ‘അമ്മേ ചേച്ചിയെ കൂട്ടി വരാം’ എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്രയായ മകൻ ശ്രീനാഥ്, ചേച്ചിയോടൊപ്പം ജീവനറ്റ ശരീരമായി തിരികെ വീട്ടിൽ എത്തി മൗനമായി യാത്ര പറഞ്ഞതോടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ലാതായ നാഗമറ്റത്തിൽ വീട്ടിൽ തനിച്ചായ അമ്മയുടെ തേങ്ങൽ ഒരു നാടിന്റെ ദുഃഖമായി മാറുന്നു. പാലായിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എൻ.എസ്.ശ്രീനാഥ്, സഹോദരി ശ്രീലക്ഷ്മി എന്നിവരുടെ സംസ്കാരം തിങ്കളാഴ്ച നടത്തി. രണ്ട് മാസം കഴിഞ്ഞാൽ വീട്ടുമുറ്റത്ത് ഉയരേണ്ട വിവാഹ പന്തലിന് പകരം മക്കൾക്കായി ചിത ഒരുക്കേണ്ടി വന്ന അമ്മയുടെ നീറുന്ന വേദനയെ ആശ്വസിപ്പിക്കാൻ ചുറ്റും കൂടിയിരുന്ന ആർക്കും കഴിഞ്ഞിരുന്നില്ല. ഇരുവരുടെയും ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചതോടെ എല്ലാ കണ്ണുകളും നിറഞ്ഞ തീരാ വേദനയിലായി നാട്.

 

പാലായിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) സഹോദരി ശ്രീലക്ഷ്മി (27) എന്നിവർ മരിച്ചത്. എറണാകുളത്തെ ഐടി കമ്പനിയിൽ ജോലി ചെയ്ത് മടങ്ങിയെത്തിയ ലക്ഷ്മിയെ കൂട്ടാൻ ശനിയാഴ്ച രാത്രിയാണ് ശ്രീനാഥ് ചേനപ്പാടിയിൽ നിന്നും പാലായിൽ എത്തിയത്. തിരികെ ഇരുവരും ബൈക്കി‍ൽ സഞ്ചരിക്കവെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീനാഥ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീലക്ഷ്മി ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ചത്.

 

രണ്ട് വർഷം മുൻപ് ഇവരുടെ പിതാവ് എൻ.സി.സന്തോഷ് രോഗബാധിതനായി മരിച്ചു . ഇതോടെ വീട് വലിയ പ്രതിസന്ധിയിലായിരുന്നു. തുടർന്ന് മക്കൾ ഇരുവരും പഠിച്ച് ജോലി നേടി ജീവിതം തിരികെ നല്ല നിലയിൽ കൊണ്ടുവരുന്നതിനിടെയാണ് നാഗമറ്റത്തിൽ വീട്ടിൽ വീണ്ടും ദുരന്തം വിളയാടിയത്. ശ്രീനാഥ് ഒരു മാസം മുൻപാണ് എംആർഎഫിൽ ട്രയ്നിയായി ജോലിക്ക് കയറിയത്. അമ്മ ശ്രീജ കാഞ്ഞിരപ്പള്ളിയിലെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുകയായിരുന്നു എൻജിനീയറിങ് പഠിച്ച ഇരുവർക്കും ജോലി ആയതോടെ വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം. ശ്രീലക്ഷ്മിയുടെ വിവാഹം ഏപ്രിലിൽ രണ്ടിന് നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. ഇതിനിടെയാണ് കുടുംബത്തിന്റെ സകല പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്ത് ശ്രീജയെ തനിച്ചാക്കി വിധി ഇവരെ മരണത്തിലേക്ക് വിളിച്ചത്.

  • Related Posts

    യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്; മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ

    Spread the love

    Spread the love  കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27),…

    മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും

    Spread the love

    Spread the love  മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിൻ്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *