മദ്യപിച്ച് വാഹനം ഓടിച്ചതിന് വയനാട്ടിൽ 1189 പേർക്കെതിരെ കേസ്; 689 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Spread the love

കൽപ്പറ്റ : മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരി സ്വീകരിക്കുന്നത് .ആറു മാസത്തിനുള്ളിൽ പരിശോധനക്കിടെ പിടിയിലായ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.മദ്യലഹരിയിൽ വാഹനമോടിച്ചതിന് ജില്ലയിൽ 1189 കേസുകൾരജിസ്റ്റർ ചെയ്തു.

 

മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെയും അപകടമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടികൾ തുടരാണ് വയനാട് പോലീസിന്റെ തീരുമാനം. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വാഹനപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന് 25 കേസുകളും രെജിസ്റ്റർ ചെയ്തു. ഇതിൽ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. 2025 ജനുവരി 1 മുതൽ ജൂൺ 23 വരെയുള്ള കണക്കാണിത്.

 

വാഹന പരിശോധനകൾ കർശനമായി തുടരുമെന്നും മദ്യലഹരിയിൽ വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. മറ്റുള്ളവരുടെ ജീവന് ഹാനിയാകുന്ന അപകടപരമായ ഡ്രൈവിംഗ് അനുവദിക്കില്ല. പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചാൽ പൂർണ ഉത്തരവാദിത്തം മാതാപിതാക്കൾക്കും വാഹനഉടമകൾക്കുമായിരിക്കുമെന്നും പോലീസ് അറിയിച്ചു.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *