‘ഇന്ത്യൻ മിസൈലുകൾ തകർത്തത് 11 പാക്ക് വ്യോമതാവളങ്ങൾ; പാക്കിസ്ഥാൻ യുഎസിന്റെയും സൗദിയുടെയും സഹായം തേടി’

Spread the love

ന്യൂഡൽഹി∙ മേയ് 10ന് ഇന്ത്യ പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ കൃത്യമായി ആക്രമിച്ചുവെന്നും ഇന്ത്യയുടെ ഒരു മിസൈലിനെയും പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ കഴിഞ്ഞില്ലെന്നും ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലന്റെ (റിട്ട.) പറഞ്ഞു.

 

“മേയ് 10ന്, ഇന്ത്യ 11 പാക്ക് വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ, നമ്മുടെ ഒരു മിസൈൽ പോലും പാക്കിസ്ഥാൻ വ്യോമ പ്രതിരോധത്തിന് തടയാൻ കഴിഞ്ഞില്ല. പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു വിമാനത്തിനും പറന്ന് നമ്മുടെ ആയുധങ്ങളെ പ്രതിരോധിക്കാൻ സാധിച്ചില്ല – അതാണ് വിജയം” – കെ.ജെ.എസ്. ധില്ലൻ എഎൻഐയോട് പറഞ്ഞു.

 

പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഇന്ത്യൻ ആയുധങ്ങളെ തടയാൻ കഴിയില്ലെന്ന് മനസ്സിലാക്കി, ഇതോടെ മേയ് 10ന് വൈകുന്നേരം 3.35ന് ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ട് അവരുടെ ഡിജിഎംഒ വെടിനിർത്തലിനായി അപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കക്ഷി മധ്യസ്ഥതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി പാക്കിസ്ഥാൻ യുഎസ്, സൗദി അറേബ്യ തുടങ്ങി രാജ്യങ്ങളുടെ മധ്യസ്ഥത തേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

“പാക്കിസ്ഥാൻ ഡിജിഎംഒ നമ്മുടെ ഡിജിഎംഒയെ വിളിച്ച് അക്ഷരാർഥത്തിൽ വെടിനിർത്തലിനായി യാചിച്ചു – അതാണ് നമ്മുടെ വിജയം. അവർ യുഎസിലേക്കും സൗദി അറേബ്യയിലേക്കും മധ്യസ്ഥതയും വെടിനിർത്തലും ആവശ്യപ്പെട്ട് ഓടി – അതാണ് ഇന്ത്യയുടെ വിജയം” എന്ന് ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൻ പറഞ്ഞു.

 

ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്ക് വ്യോമതാവങ്ങൾ ആക്രമിച്ചു. പാക്കിസ്ഥാൻ, പാക്ക് അധീന ജമ്മു കശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണമാണ് നടത്തിയത്.

  • Related Posts

    പങ്കാളിയുടെ ഭീഷണി, 2024ൽ അച്ഛൻ വാനിലടച്ച കുട്ടിയ്ക്ക് മോചനം, നഗ്നനും നടക്കാനുമാകാതെ ഒൻപതുകാരൻ

    Spread the love

    Spread the loveപാരീസ്: ഒന്നരക്കൊല്ലത്തോളം അച്ഛൻ വാനിൽ പൂട്ടിയിട്ടിരുന്ന ഒൻപതുകാരനെ പോലീസ് രക്ഷപ്പെടുത്തി. നവംബർ 2024 മുതൽ ഫ്രാൻസിലെ കിഴക്കൻ ഭാഗത്തുള്ള ഹാഗൻബാക്കിലാണ് സംഭവം. കുട്ടിയെ നഗ്നനായും ഗുരുതരമായി പോഷകാഹാരക്കുറവോടെയുമാണ് കണ്ടെത്തിയത്. നീണ്ടകാലം വാനിൽത്തന്നെ കഴിഞ്ഞതിനാൽ നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. ചവറുകൂനയുടെ…

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    Leave a Reply

    Your email address will not be published. Required fields are marked *