‘ഇന്ത്യൻ മിസൈലുകൾ തകർത്തത് 11 പാക്ക് വ്യോമതാവളങ്ങൾ; പാക്കിസ്ഥാൻ യുഎസിന്റെയും സൗദിയുടെയും സഹായം തേടി’

Spread the love

ന്യൂഡൽഹി∙ മേയ് 10ന് ഇന്ത്യ പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ കൃത്യമായി ആക്രമിച്ചുവെന്നും ഇന്ത്യയുടെ ഒരു മിസൈലിനെയും പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ കഴിഞ്ഞില്ലെന്നും ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലന്റെ (റിട്ട.) പറഞ്ഞു.

 

“മേയ് 10ന്, ഇന്ത്യ 11 പാക്ക് വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ, നമ്മുടെ ഒരു മിസൈൽ പോലും പാക്കിസ്ഥാൻ വ്യോമ പ്രതിരോധത്തിന് തടയാൻ കഴിഞ്ഞില്ല. പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു വിമാനത്തിനും പറന്ന് നമ്മുടെ ആയുധങ്ങളെ പ്രതിരോധിക്കാൻ സാധിച്ചില്ല – അതാണ് വിജയം” – കെ.ജെ.എസ്. ധില്ലൻ എഎൻഐയോട് പറഞ്ഞു.

 

പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഇന്ത്യൻ ആയുധങ്ങളെ തടയാൻ കഴിയില്ലെന്ന് മനസ്സിലാക്കി, ഇതോടെ മേയ് 10ന് വൈകുന്നേരം 3.35ന് ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ട് അവരുടെ ഡിജിഎംഒ വെടിനിർത്തലിനായി അപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കക്ഷി മധ്യസ്ഥതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി പാക്കിസ്ഥാൻ യുഎസ്, സൗദി അറേബ്യ തുടങ്ങി രാജ്യങ്ങളുടെ മധ്യസ്ഥത തേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

“പാക്കിസ്ഥാൻ ഡിജിഎംഒ നമ്മുടെ ഡിജിഎംഒയെ വിളിച്ച് അക്ഷരാർഥത്തിൽ വെടിനിർത്തലിനായി യാചിച്ചു – അതാണ് നമ്മുടെ വിജയം. അവർ യുഎസിലേക്കും സൗദി അറേബ്യയിലേക്കും മധ്യസ്ഥതയും വെടിനിർത്തലും ആവശ്യപ്പെട്ട് ഓടി – അതാണ് ഇന്ത്യയുടെ വിജയം” എന്ന് ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൻ പറഞ്ഞു.

 

ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്ക് വ്യോമതാവങ്ങൾ ആക്രമിച്ചു. പാക്കിസ്ഥാൻ, പാക്ക് അധീന ജമ്മു കശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണമാണ് നടത്തിയത്.

  • Related Posts

    സൗദി സന്ദർശകർക്ക് ആശ്വാസമായി പുതിയ നിയമം; തിരിച്ചറിയൽ രേഖയായി ‍ഡിജിറ്റൽ ഐഡി മതി

    Spread the love

    Spread the loveസൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ത്ത് ആശ്വാസമായി പുതിയ പ്രഖ്യാപനം. സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി നല്‍കിയാല്‍ മതിയെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴും വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും…

    അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം

    Spread the love

    Spread the loveലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. ലണ്ടനിലേക്ക് അയച്ച…

    Leave a Reply

    Your email address will not be published. Required fields are marked *