ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരൻ അറസ്റ്റിൽ, ദുരൂഹതയേറുന്നു

Spread the love

ബെംഗളൂരു∙ ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. മൊഴികൾ പലതും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും.

 

 

ലൈംഗിക അതിക്രമത്തിനു വിധേയരാക്കി കൊലപ്പെടുത്തിയത് അടക്കം നിരവധി യുവതികളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും മൃതദേഹം കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ വ്യക്തമാക്കി മജിസ്ട്രേറ്റിനു മൊഴിയും നൽകി. തൊഴിലാളി ചൂണ്ടിക്കാണിച്ച ഇടങ്ങൾ കുഴിച്ച് പരിശോധിച്ചപ്പോൾ‌ രണ്ട് സ്ഥലത്തുനിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

സുജാത ഭട്ട് എന്ന യുവതി വെളിപ്പെടുത്തലുമായി എത്തിയതോടെയാണ് ആരോപണങ്ങൾ ചൂടുപിടിച്ചത്. 2003ൽ തന്റെ മകളെ ധർമ സ്ഥലയിൽ കാണാതായി എന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ആരോപണങ്ങൾ തെറ്റായിരുന്നു എന്ന് അവർ തുറന്നു പറഞ്ഞു. സ്ഥലം കുഴിച്ചുള്ള പരിശോധനകൾ നടന്നതായും കൂടുതൽ പരിശോധനകൾ നടത്തണോയെന്ന് അന്വേഷണ സംഘം തീരുമാനിക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ തെറ്റാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

മെഡിക്കൽ വിദ്യാർഥിനിയായ തന്റെ മകൾ അനന്യയെ (18) 2003 മെയ് മാസത്തിൽ ധർമസ്ഥല സന്ദർശനത്തിനിടെ കാണാതായെന്നാണ് ഭട്ട് അവകാശപ്പെട്ടത്. അനന്യയും സുഹൃത്തുക്കളും ക്ഷേത്ര സമുച്ചയത്തിനു സമീപം ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണാതായെന്നാണ് അവർ ആരോപിച്ചത്. അനന്യയെ കാണാതായതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞിരുന്നു. താൻ ആക്രമിക്കപ്പെട്ടെന്ന ആരോപണവും അവർ ഉയർത്തി.

 

കൂട്ടമരണങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളിയും വെളിപ്പെടുത്തിയതോടെ പ്രതിഷേധം ഉയർന്നു. കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. പിന്നീട് ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ പറഞ്ഞ കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഭട്ട് വെളിപ്പെടുത്തുകയായിരുന്നു.‌ സ്വത്ത് തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്നും അവർ പറ‍ഞ്ഞു.

 

∙ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ

 

കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നാണു ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. 1995 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ കത്തിച്ചെന്നാണ് ഇയാൾ പറഞ്ഞത്. ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്കു കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം പൊലീസിനെ സമീപിച്ചതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞിരുന്നു.

  • Related Posts

    മുട്ട പുഴുങ്ങിയപ്പോൾ പുറത്തു വന്നത് പ്ലാസ്റ്റിക് നൂൽ; വീഡിയോ പങ്കുവച്ച് യുവതി

    Spread the love

    Spread the loveപോഷകഗുണമേറെയുള്ള മുട്ട ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന ആളുകൾ ശ്രദ്ധിക്കാറുണ്ട്. മരുന്നടിച്ച പച്ചക്കറികളെയും ഹോർമോൺ കുത്തിവച്ച മാംസത്തെയും അടുക്കളയുടെ പടികടത്തി കൊണ്ടുവരാൻ മടിക്കുന്നവർ കണ്ണുമടച്ച് മുട്ടയെ തീൻമേശയിലേക്ക് സ്വീകരിക്കാറുണ്ട്. എന്നാൽ മായം കലർന്നിട്ടില്ലെന്ന…

    വിവാഹവേദിയിൽ വധുവിനെ കാമുകന്‍ വെടിവച്ചു; പ്രണയപ്പകയെന്ന് പൊലീസ്

    Spread the love

    Spread the loveബിഹാർ∙ വിവാഹച്ചടങ്ങുകൾക്കിടെ വധുവിനെ കാമുകൻ വെടിവെച്ചു. ദീനബന്ധു എന്നയാളാണ് വധുവായ ആരതി കുമാരിയെ (18) ആക്രമിച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്നു ആരതി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിൽ കൂടിയിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു ആരതിക്ക് നേരെ…

    Leave a Reply

    Your email address will not be published. Required fields are marked *