ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരൻ അറസ്റ്റിൽ, ദുരൂഹതയേറുന്നു

Spread the love

ബെംഗളൂരു∙ ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. മൊഴികൾ പലതും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും.

 

 

ലൈംഗിക അതിക്രമത്തിനു വിധേയരാക്കി കൊലപ്പെടുത്തിയത് അടക്കം നിരവധി യുവതികളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും മൃതദേഹം കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ വ്യക്തമാക്കി മജിസ്ട്രേറ്റിനു മൊഴിയും നൽകി. തൊഴിലാളി ചൂണ്ടിക്കാണിച്ച ഇടങ്ങൾ കുഴിച്ച് പരിശോധിച്ചപ്പോൾ‌ രണ്ട് സ്ഥലത്തുനിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

സുജാത ഭട്ട് എന്ന യുവതി വെളിപ്പെടുത്തലുമായി എത്തിയതോടെയാണ് ആരോപണങ്ങൾ ചൂടുപിടിച്ചത്. 2003ൽ തന്റെ മകളെ ധർമ സ്ഥലയിൽ കാണാതായി എന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ആരോപണങ്ങൾ തെറ്റായിരുന്നു എന്ന് അവർ തുറന്നു പറഞ്ഞു. സ്ഥലം കുഴിച്ചുള്ള പരിശോധനകൾ നടന്നതായും കൂടുതൽ പരിശോധനകൾ നടത്തണോയെന്ന് അന്വേഷണ സംഘം തീരുമാനിക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ തെറ്റാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

മെഡിക്കൽ വിദ്യാർഥിനിയായ തന്റെ മകൾ അനന്യയെ (18) 2003 മെയ് മാസത്തിൽ ധർമസ്ഥല സന്ദർശനത്തിനിടെ കാണാതായെന്നാണ് ഭട്ട് അവകാശപ്പെട്ടത്. അനന്യയും സുഹൃത്തുക്കളും ക്ഷേത്ര സമുച്ചയത്തിനു സമീപം ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണാതായെന്നാണ് അവർ ആരോപിച്ചത്. അനന്യയെ കാണാതായതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞിരുന്നു. താൻ ആക്രമിക്കപ്പെട്ടെന്ന ആരോപണവും അവർ ഉയർത്തി.

 

കൂട്ടമരണങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളിയും വെളിപ്പെടുത്തിയതോടെ പ്രതിഷേധം ഉയർന്നു. കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. പിന്നീട് ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ പറഞ്ഞ കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഭട്ട് വെളിപ്പെടുത്തുകയായിരുന്നു.‌ സ്വത്ത് തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്നും അവർ പറ‍ഞ്ഞു.

 

∙ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ

 

കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നാണു ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. 1995 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ താൻ കത്തിച്ചെന്നാണ് ഇയാൾ പറഞ്ഞത്. ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്കു കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം പൊലീസിനെ സമീപിച്ചതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞിരുന്നു.

  • Related Posts

    വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ…

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *