എൻകൗണ്ടർ സ്പെഷലിസ്റ്റ്, കൊന്നത് 87 ഗുണ്ടകളെ, വിരമിക്കാൻ 2 ദിവസം ബാക്കിനിൽക്കെ അസി.കമ്മിഷണർ

Spread the love

മുംബൈ∙ അധോലോക രാജാക്കൻമാരുടെ പേടിസ്വപ്നമായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ദയാ നായിക്കിന് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം. വിരമിക്കാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനക്കയറ്റം. 1990–2000 കാലഘട്ടത്തിലാണ് ദയാനായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ‘എൻകൗണ്ടർ സ്പെഷലിസ്റ്റുകളായി’ പേരെടുക്കുന്നത്.

 

ദാവൂദ് ഇബ്രാഹിം, അരുണ്‍ ഗാവ്‌ലി, ഛോട്ടാ രാജൻ അടക്കമുള്ള അധോലോക നേതാക്കളുടെ സംഘത്തിലെ 87 പേരെയാണ് ദയാനായിക്കും സംഘവും വധിച്ചത്. 1995ലാണ് ദയാനായിക്ക് പൊലീസ് സേനയിൽ പ്രവേശിക്കുന്നത്. ജൂഹു പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ ജോലി. എൻകൗണ്ടറിൽ പേരെടുത്തതോെട നിരവധി സിനിമകൾ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങി. 2006ൽ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു. 2012ൽ സേനയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റങ്ങൾ സുപ്രീംകോടതി റദ്ദാക്കി.

 

സൽമാന്‍ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പ്, എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, സെയ്ഫ് അലിഖാന്റെ വീട്ടിലെ മോഷണം അടക്കമുള്ള കേസുകളുടെ അന്വേഷണ ചുമതല ദയാ നായിക്കിനായിരുന്നു. 21 വർഷമായി ദയാനായിക്കിന്റെ തോക്ക് വിശ്രമത്തിലാണ്. 2004ലാണ് അവസാനമായി അദ്ദേഹം ഒരു ഗുണ്ടാനേതാവിനെ എൻകൗണ്ടറില്‍ വധിച്ചത്.

  • Related Posts

    പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.   പ്രിൻസിപ്പലായി…

    മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി

    Spread the love

    Spread the loveല്കനൗ ∙ ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മരുന്നുകച്ചവടവും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ മൻവേന്ദ്ര സിങ്ങിനെ കാണാനില്ലായിരുന്നു.   പൊലീസ് നടത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *