ഇനി വഴിയിൽ തടയാതെയുള്ള ടോൾ, അടച്ചില്ലെങ്കിൽ എട്ടിന്റെ പണി; നിയമം പുതുക്കി കേന്ദ്രസർക്കാർ

Spread the love

ഇന്ത്യയിലെ ദേശീയപാതകളിൽ നിന്നും ടോൾ ബൂത്തുകൾ ഉടൻ അപ്രത്യക്ഷമാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിരിക്കുന്നത്. ഇതിനുപകരം റോഡിൽ തടസ്സമുണ്ടാക്കാതെയുള്ള ടോൾ പിരിവാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫ്രീ ഫ്‌ളോ തടസ്സരഹിത ടോൾ പിരിവ് സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംവിധാനം പൂർണ തോതിൽ നടപ്പാക്കുന്നതിന് മുന്നോടിയായി ടോൾ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

 

ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്കെതിരേയുള്ള നടപടിയാണ് പ്രധാനമായും ഇതിലുള്ളത്. ടോൾ അടയ്ക്കാത്ത വാഹനങ്ങൾക്ക് ഇ-നോട്ടീസ് നൽകുക, ടോൾ നിരക്കിന്റെ ഇരട്ടി വരെ പിഴ ഈടാക്കുക, വാഹൻ ഡാറ്റാബേസുമായി സംയോജിപ്പിച്ചുള്ള കർശന നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റൽ എൻഫോഴ്‌മെന്റ് സംവിധാനത്തിൽ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതകളിലെ ടോൾ ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നടപ്പാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

 

ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനത്തിൽ റെക്കോഡ് ചെയ്യപ്പെടുകയും ഫാസ്റ്റാഗിൽ മതിയായ ബാലൻസ് ഇല്ലാത്തത് മൂലമോ, ഫാസ്റ്റാഗിന് ഉണ്ടാകുന്ന കേടുപാടിനെ തുടർന്നോ, സാങ്കേതിക തകരാർ മൂലമോ ടോൾ അടയ്ക്കാതിരുന്നാൽ അൺ പെയ്ഡ് ടോൾ ആയി കണക്കാക്കും. പുതി

 

ന ഉടമയ്ക്ക് മെസേജിലൂടെയോ, ഇ-മെയിൽ സന്ദേശത്തിലൂടെയോ, മൊബൈൽ ആപ്പുകളിലൂടെയും അറിയിക്കുകയും ചെയ്യുമെന്നാണ് വിവരം.

 

വാഹനത്തിന്റെ നമ്പർ, ടോൾ അടയ്ക്കാതെ യാത്ര ചെയ്ത മേഖലയുടെ വിവരങ്ങൾ, ടോളും പിഴയും ഉൾപ്പെടെ അടയ്‌ക്കേണ്ട തുക, യാത്ര ദിവസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും നോട്ടീസ് നൽകുക. എന്നാൽ, ഈ ടോൾ അടയ്ക്കാതെ കുടിശ്ശിക വരുത്തിയാൽ യഥാർഥ ടോൾ തുകയുടെ ഇരട്ടി ഫീസായി നൽകേണ്ടി വരുമെന്നാണ് നിയമത്തിൽ പറയുന്നത്. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ ടോൾ അടയ്ക്കുന്നവരിൽ നിന്നും പിഴ ഒഴിവാക്കി യഥാർഥ ടോൾ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും നിയമത്തിൽ പറയുന്നു.

 

ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്ടാഗ് സ്‌കാൻ ചെയ്ത ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമായിരിക്കും പുതിയ തടസ്സരഹിത ടോൾ സംവിധാനത്തിൽ നടപ്പാക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് നടപ്പിലാക്കുന്നത്. സമയം നഷ്ടം ഇല്ലാതാക്കുന്നതിനും ഗതാഗതക്കുരുക്കുകളും ഒഴിവാക്കാനുമാണ് ഈ സംവിധാനം.

  • Related Posts

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

    Spread the love

    Spread the loveചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *