വിമാനങ്ങളിൽ 60% സീറ്റുകൾ സെലക്ഷൻ ഫീസ് ഇല്ലാതെ സൗജന്യമാക്കണം; വിമാനക്കമ്പനികൾക്ക് കേന്ദ്രനിർദേശം

Spread the love

ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിലുള്ള അധിക ചാർജുകൾ നിയന്ത്രിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഏതൊരു വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് വിമാനക്കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു. വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും യാത്രക്കാർക്ക് അധിക ചാർജുകളുടെ ഭാരം കുറയ്ക്കാനുമുള്ള വലിയൊരു ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

 

പുതിയ മാർഗനിർദേശങ്ങൾ

 

ന്യായമായ ലഭ്യത ഉറപ്പാക്കാൻ ഏതൊരു വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ സെലക്ഷൻ ചാർജുകൾ ഇല്ലാതെ സൗജന്യമായി അനുവദിക്കണം.

ഒരേ PNR-ൽ യാത്ര ചെയ്യുന്നവരെ ഒന്നിച്ചിരുത്തണം

സുരക്ഷയും പ്രവർത്തനച്ചട്ടങ്ങളും അനുസരിച്ച് കായിക ഉപകരണങ്ങളും സംഗീതോപകരണങ്ങളും കൊണ്ടുപോകുന്നത് സുതാര്യവും യാത്രക്കാർക്ക് സൗകര്യപ്രദവുമായ രീതിയിൽ സുഗമമാക്കണം.

വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള വ്യക്തവും സുതാര്യവുമായ നയങ്ങൾ കൊണ്ടുവരണം

വിമാനങ്ങളടുടെ കാലതാമസം, റദ്ദാക്കൽ, ബോർഡിങ് നിഷേധിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രാ അവകാശ ചട്ടങ്ങൾ കർശനമായി പാലിക്കണം.

വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവിടങ്ങളിൽ യാത്ര അവകാശങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണം.

യാത്രാ അവകാശങ്ങൾ പ്രാദേശിക ഭാഷകളിൽ വ്യക്തമായി ആശയവിനിമയം നടത്തണം.

 

നിലവിൽ സീറ്റ് തിരഞ്ഞെടുക്കുന്ന രീതി

 

വിമാനത്തിലെ സീറ്റുകൾക്ക് അവയുടെ സ്ഥാനമനുസരിച്ചാണ് നിലവിൽ വില നിശ്ചയിക്കുന്നത്. വീൻഡോ സീറ്റിനും ഐൽ സീറ്റിനും ഉയർന്ന നിരക്ക് ഈടാക്കുന്നു. അതുപോലെ അധിക ലെഗ്‌റൂം ഉള്ള സീറ്റുകൾക്കും. വിമാനത്തിലെ വളരെ കുറച്ച് സീറ്റുകൾക്ക് മാത്രമേ അധിക ചാർജ് ഈടാക്കാത്തതുള്ളൂ.

 

അവ കൂടുതലും നടുവിലെ നിരകളിലും പിന്നിലുമായിട്ടാണ് വരുന്നത്. സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ സീറ്റ് തിരഞ്ഞെടുക്കുന്നതിന് അധിക പണം നൽകേണ്ടി വരുന്നതിനെക്കുറിച്ച് ആവർത്തിച്ച് ചോദിക്കുകയും ഓപ്പറേറ്റർമാരെ വിമർശിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. മന്ത്രാലയത്തിന്റെ ഈ നടപടി വിഷയം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • Related Posts

    പകൽ മുഴുവൻ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല; മക്കളുടെ മുന്നിൽ വച്ച് അടിച്ചു കൊന്ന് ഭർത്താവ്

    Spread the love

    Spread the loveലക്നൗ ∙ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45)…

    വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ

    Spread the love

    Spread the loveലക്നൗ ∙ രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതിയുടെ അനുമതി‍ നൽകിയ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32) യ്ക്ക് സുപ്രീംകോടതി ദയാമരണം അനുവദിച്ചത്. 13 വർഷമായി കോമയിലായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *