പാവയ്ക്ക കറിവച്ചത് ഇഷ്ടമായില്ല; മകന്‍ അമ്മയെ കൊലപ്പെടുത്തി

Spread the love

മുംബൈ: പാവയ്ക്ക വിഭവമുണ്ടാക്കിയതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലാണ് സുമിത്ര പെത്കുലെ എന്ന 65കാരിയെ മകന്‍ ജഗദീഷ് പെത്കുലെ (37) മര്‍ദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ജഗദീഷിന്റെ അമിതമദ്യപാന ശീലം മൂലം രണ്ട് മാസം മുമ്പ് ഭാര്യ വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് ഇഷ്ടമല്ലാത്ത പാവയ്ക്ക എന്തിനാണ് ഇത് പാചകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. തുടര്‍ന്ന് ജഗദീഷ് അമ്മയെ ക്രൂരമായി മര്‍ദിച്ചു. മകന്റെ മര്‍ദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

 

അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്നാണ് അവര്‍ കരുതിയത്. അതിനാല്‍ ആദ്യം അവഗണിക്കുകയായിരുന്നു. സംശയം തോന്നിയ ചിലരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

  • Related Posts

    നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു

    Spread the love

    Spread the loveവാഹനം ഓടിക്കുമ്പോഴുള്ള ഒരു ചെറിയ പിഴവ് പോലും എത്രമാത്രം അപകടകരമാണെന്ന് നമുക്ക് അറിയാം. ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ ദുരന്തത്തിലേക്ക് നയിക്കാൻ. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.   റൈഡറായ ഒരു യുവതിക്ക്…

    ഗുണ്ടാപ്പിരിവ‌ും ഡിജിറ്റലായി; ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’: പിന്നാലെ വെടി

    Spread the love

    Spread the loveന്യൂഡൽഹി∙ ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’; വിവിധ രാജ്യാന്തര നമ്പറുകളിൽ നിന്നു മാറിമാറി ഭീഷണികളും പണം ആവശ്യപ്പെട്ട് വിളികളുമെത്തിയപ്പോൾ ഈസ്റ്റ് വിനോദ് നഗർ‌ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരി…

    Leave a Reply

    Your email address will not be published. Required fields are marked *