‘ജയിലിൽ കിടക്കുന്നത് പാവങ്ങൾ, കുറ്റവാളികളായത് സാഹചര്യം കൊണ്ട്; വേതന വർധനവ് എതിർക്കുന്നത് ക്രൂരത’

Spread the love

കണ്ണൂർ ∙ ജയിലിൽ കിടക്കുന്നത് പാവങ്ങളാണെന്നും വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്. കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും. പലരും സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്. ജയിൽ ശിക്ഷ കഴിഞ്ഞ് പോകുന്നവർക്ക് തുക കൊണ്ട് നാട്ടിലേക്ക് പോകാമെന്നും ജയരാജൻ പറഞ്ഞു.

 

തടവുകാരുടെ കൂലി കുത്തനെ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ഉടലെടുത്തിരുന്നു. 620 രൂപയായാണ് വേതനം ഉയർത്തിയത്. അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടി എന്നാണ് വേതന വർധനവില്‍ സർക്കാരിന്‍റെ വിശദീകരണം. ഇതിനെ ന്യായീകരിച്ചാണ് ജയരാജനും രംഗത്തെത്തിയത്.

 

തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടേയും കൂലി കൂട്ടേണ്ടത് കേന്ദ്ര സർക്കാരാണ്. അവരുടെ കൂലി കൂട്ടണമെന്ന് കേന്ദ്രത്തോടാണ് ആവശ്യപ്പെടേണ്ടത്. കൂലി കൂട്ടുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയരാജൻ ചോദിച്ചു. ശബരിമലയിൽ ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. ആർക്കും ഒരു പരിഗണനയും നൽകുന്നില്ല. ബിഹാറിൽ കോൺഗ്രസ് മറ്റു പാർട്ടികളെ പരിഗണിച്ചില്ല. എല്ലാ സീറ്റിലും മത്സരിച്ചു. ആകെ ആറ് സീറ്റിൽ ജയിച്ചു. അവർ ഇപ്പോൾ പാർട്ടി വിട്ടു പോകുകയാണ്. കോൺഗ്രസ് തിരുത്താൻ തയാറാകണമെന്നും ജയരാജൻ പറഞ്ഞു.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *