കക്കൂസില്ല, ആശ്രയം കടുവസങ്കേതം; വണ്ടിക്കടവ് ഉന്നതി ദുരിതത്തിൽ

Spread the love

വയനാട്: സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടത്തിന് അപവാദമായി വയനാട്ടിലെ വണ്ടിക്കടവ് ഉന്നതി. 17 കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ 11 കുടുംബങ്ങൾക്കും സ്വന്തമായി ശൗചാലയമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത് കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനപ്രദേശമാണ്.

 

കന്നാരംപുഴ മുറിച്ചുകടന്നുവേണം ഇവർക്ക് വനത്തിലേക്ക് പ്രവേശിക്കാൻ. മഴക്കാലത്ത് പുഴയിൽ ഒഴുക്ക് കൂടുമ്പോൾ ഈ യാത്രയും ദുഷ്കരമാകും. അപ്പോൾ പുഴയോരങ്ങളെയാണ് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത്. ആനയും കടുവയുമെല്ലാം ഇറങ്ങുന്ന വനത്തിലേക്ക് സ്ത്രീകളും കുട്ടികളും ജീവൻ പണയം വെച്ചാണ് പോകുന്നത്. പലപ്പോഴും വീട്ടിലെ പുരുഷന്മാർ സ്ത്രീകൾക്ക് കാവലിരുന്ന ശേഷമാണ് ജോലിക്കു പോകുന്നത്.

 

മുപ്പത് വർഷം മുൻപ് നിർമ്മിച്ച വീടുകൾ വരെയുള്ള ഈ ഉന്നതിയിൽ, അടുത്ത കാലത്ത് നിർമ്മിച്ച ചില വീടുകളിലെ കക്കൂസുകളുടെ പണിപോലും പൂർത്തിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് കേന്ദ്രസംഘം ഇവിടം സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ശുപാർശ നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉന്നതിയിലെ നിവാസികൾ പറയുന്നു.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *