‘പ്രണയത്തിൽ വഞ്ചിക്കപ്പെട്ടു’; പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Spread the love

പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി (29)യാണ് ആത്മഹത്യ ചെയ്തത്. ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

 

പെണ്‍സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഗൗരവ് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടിലെത്തിയ ഗൗരവ് കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. വീട്ടിലെത്തിയശേഷം യുവാവ് അധികമാരോടും സംസാരിച്ചിരുന്നില്ല. എല്ലാവരില്‍ നിന്നും അകലം പാലിച്ചു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്.

 

നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പീഡനക്കേസില്‍ പ്രതിയായി ഗൗരവ് ജയിലിലായത്. നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി ഗൗരവ് പരാതിക്കാരിയായ 29 വയസ്സുകാരിയെ പരിചയപ്പെട്ടത്.

 

തുടര്‍ന്ന് ഇരുവരും പ്രണയത്തിലായെന്നും എന്നാല്‍, പിന്നീട് ഇതേ യുവതി ഗൗരവിനെതിരേ പീഡനം ആരോപിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

  • Related Posts

    നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു

    Spread the love

    Spread the loveവാഹനം ഓടിക്കുമ്പോഴുള്ള ഒരു ചെറിയ പിഴവ് പോലും എത്രമാത്രം അപകടകരമാണെന്ന് നമുക്ക് അറിയാം. ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ ദുരന്തത്തിലേക്ക് നയിക്കാൻ. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.   റൈഡറായ ഒരു യുവതിക്ക്…

    ഗുണ്ടാപ്പിരിവ‌ും ഡിജിറ്റലായി; ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’: പിന്നാലെ വെടി

    Spread the love

    Spread the loveന്യൂഡൽഹി∙ ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’; വിവിധ രാജ്യാന്തര നമ്പറുകളിൽ നിന്നു മാറിമാറി ഭീഷണികളും പണം ആവശ്യപ്പെട്ട് വിളികളുമെത്തിയപ്പോൾ ഈസ്റ്റ് വിനോദ് നഗർ‌ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരി…

    Leave a Reply

    Your email address will not be published. Required fields are marked *