പബുകളിലെ സ്ഥിരം സന്ദർശക, ബിനാമി പേരിൽ ഭൂമി വാങ്ങൽ; പിടിച്ചെടുത്തത് 2 കോടിയുടെ കൈക്കൂലി, ഒടുവിൽ അറസ്റ്റിലായി വനിത റവന്യു ഓഫിസർ

Spread the love

ഗുവാഹത്തി∙ കൈക്കൂലിയായി ലഭിച്ച രണ്ട് കോടി രൂപയുടെ സ്വർണ്ണവും നോട്ടുകളും പിടിച്ചെടുത്തതോടെ അസമിലെ വിവാദനായികയായി മാറിയിരിക്കുകയാണ് വനിതാ സിവിൽ സർവീസ് ഓഫിസറായ നൂപുർ ബോറ. ഭൂമി ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിജലൻസ് സെൽ നടത്തിയ റെയ്ഡിലാണ് നൂപുർ ബോറ അറസ്റ്റിലായത്. പിന്നാലെ കൈക്കൂലിയായി ലഭിച്ച തുകയും പൊലീസ് കണ്ടെടുത്തു. അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി നൂപുർ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്.

 

മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നടത്തിയ റെയ്ഡിൽ, നൂപുറിന്റെ ഗുവാഹത്തിയിലെ വസതിയിൽ നിന്നാണ് അഴിമതി പണം കണ്ടെടുത്തത്. ബാർപേട്ടയിലെ മറ്റൊരു വാടക വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തു. 2019ലാണ് നൂപുർ അസം സിവിൽ സർവീസിൽ ഓഫിസറായി ചേർന്നത്. തുടർന്ന് കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയിൽ റവന്യു സർക്കിൾ ഓഫിസറായി അവരെ നിയമിച്ചു. 2023 ജൂണിൽ ബാർപേട്ടയിൽ സർക്കിൾ ഓഫിസറായി നിയമിതയായി. ഇതിനിടെയാണ് നൂപുറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നത്.

 

6 വർഷത്തെ സർക്കാർ സർവീസ് മാത്രമുള്ള നൂപുർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ബാർപേട്ടയിൽ റവന്യു സർക്കിൾ ഓഫിസറായിരിക്കെ ഇവരുടെ ബിനാമിയായ ലാത് മണ്ഡലിന്റെ പേരിൽ നൂപുർ അനധികൃതമായ ഭൂമി വാങ്ങിയെന്നും വിജിലൻസ് കണ്ടെത്തി. അഴിമതി പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഗുവാഹത്തിയിലെ പബുകളിൽ സ്ഥിരം സന്ദർശകയായിരുന്നു നൂപുർ ബോറ. പബുകളിൽ വാരിക്കോരി പണം ചെലവഴിച്ചിരുന്ന നൂപുറിന്റെ ഈ ഇടപാടുകളും വിജിലൻസ് പരിശോധിച്ചിരുന്നു. പബുകളിൽ നൂപുർ നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും അതിനിടെ പുറത്തുവന്നിട്ടുണ്ട്.

  • Related Posts

    സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, കവര്‍ച്ച; നടിയുൾപ്പെടെ 11 പേർ അറസ്റ്റിൽ

    Spread the love

    Spread the loveബെംഗളൂരു∙ സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. ‘ജീവാനന്ദ ബാഷെ’ എന്ന സിനിമയുടെയും വിവിധ ആൽബങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനായ ടി.എ. അനീഷിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. അനീഷ് ക്രിയേഷൻസ് എന്ന…

    വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

    Spread the love

    Spread the loveന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു…

    Leave a Reply

    Your email address will not be published. Required fields are marked *