പബുകളിലെ സ്ഥിരം സന്ദർശക, ബിനാമി പേരിൽ ഭൂമി വാങ്ങൽ; പിടിച്ചെടുത്തത് 2 കോടിയുടെ കൈക്കൂലി, ഒടുവിൽ അറസ്റ്റിലായി വനിത റവന്യു ഓഫിസർ

Spread the love

ഗുവാഹത്തി∙ കൈക്കൂലിയായി ലഭിച്ച രണ്ട് കോടി രൂപയുടെ സ്വർണ്ണവും നോട്ടുകളും പിടിച്ചെടുത്തതോടെ അസമിലെ വിവാദനായികയായി മാറിയിരിക്കുകയാണ് വനിതാ സിവിൽ സർവീസ് ഓഫിസറായ നൂപുർ ബോറ. ഭൂമി ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിജലൻസ് സെൽ നടത്തിയ റെയ്ഡിലാണ് നൂപുർ ബോറ അറസ്റ്റിലായത്. പിന്നാലെ കൈക്കൂലിയായി ലഭിച്ച തുകയും പൊലീസ് കണ്ടെടുത്തു. അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി നൂപുർ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്.

 

മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നടത്തിയ റെയ്ഡിൽ, നൂപുറിന്റെ ഗുവാഹത്തിയിലെ വസതിയിൽ നിന്നാണ് അഴിമതി പണം കണ്ടെടുത്തത്. ബാർപേട്ടയിലെ മറ്റൊരു വാടക വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തു. 2019ലാണ് നൂപുർ അസം സിവിൽ സർവീസിൽ ഓഫിസറായി ചേർന്നത്. തുടർന്ന് കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയിൽ റവന്യു സർക്കിൾ ഓഫിസറായി അവരെ നിയമിച്ചു. 2023 ജൂണിൽ ബാർപേട്ടയിൽ സർക്കിൾ ഓഫിസറായി നിയമിതയായി. ഇതിനിടെയാണ് നൂപുറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നത്.

 

6 വർഷത്തെ സർക്കാർ സർവീസ് മാത്രമുള്ള നൂപുർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ബാർപേട്ടയിൽ റവന്യു സർക്കിൾ ഓഫിസറായിരിക്കെ ഇവരുടെ ബിനാമിയായ ലാത് മണ്ഡലിന്റെ പേരിൽ നൂപുർ അനധികൃതമായ ഭൂമി വാങ്ങിയെന്നും വിജിലൻസ് കണ്ടെത്തി. അഴിമതി പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഗുവാഹത്തിയിലെ പബുകളിൽ സ്ഥിരം സന്ദർശകയായിരുന്നു നൂപുർ ബോറ. പബുകളിൽ വാരിക്കോരി പണം ചെലവഴിച്ചിരുന്ന നൂപുറിന്റെ ഈ ഇടപാടുകളും വിജിലൻസ് പരിശോധിച്ചിരുന്നു. പബുകളിൽ നൂപുർ നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും അതിനിടെ പുറത്തുവന്നിട്ടുണ്ട്.

  • Related Posts

    വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ…

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *