വേർപിരിയാതെ എൽകെജി മുതൽ മരണം വരെ; ഒരേ പോലുള്ള നീല ഷർട്ട് ധരിച്ച ആ ചിത്രം വേദനയായി

Spread the love

കഴക്കൂട്ടം∙ എൽകെജി മുതൽ ഒരേ ക്ലാസിൽ പഠിച്ച വേർപിരിയാത്ത കൂട്ട് അഭിജിത്തും നബീലും മരണത്തിലും തുടർന്നു. രണ്ടു പേരും തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളാണ്. 27ന് സ്കൂളിലെ ഓണാഘോഷത്തിൽ ഒരേ പോലുള്ള നീല ഷർട്ടും കരയുള്ള മുണ്ടും ധരിച്ച് മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ് കൂട്ടുകാരും അധ്യാപകരും വേദനയോടെ പങ്കുവയ്ക്കുന്നത്.

 

നബീൽ സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റൻ കൂടിയാണ്. ഓണപ്പരീക്ഷയും ഓണാഘോഷവും കഴിഞ്ഞ് സ്കൂൾ അടച്ചതിനെ തുടർന്ന് ബീച്ച് കാണാനാണ് കൂട്ടുകാരായ അഞ്ചംഗ സംഘം ഞായറാഴ്ച സൈക്കിളിൽ പുത്തൻതോപ്പ് കടപ്പുറത്ത് എത്തിയതും കടലിൽ ഇറങ്ങി അപകടത്തിൽപ്പെടുന്നതും. നബീലിന്റെ, ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് ഷാനവാസ് നാട്ടിലെത്തിയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ നജീം ആണ് നബീലിന്റെ അനുജൻ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീടിനു സമീപത്ത് അഭിജിത്തിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. വിദ്യാർഥികളും അധ്യാപകരും അടക്കം വൻ ജനാവലി രണ്ടു പേർക്കും അന്ത്യോപചാരം അർപ്പിച്ചു.

 

നബീലിന്റെ മൃതദേഹവും കണ്ടെത്തി

കഴക്കൂട്ടം∙ പുത്തൻതോപ്പ് കടലിൽ കാണാതായ, സിംഗപ്പൂർ മുക്കിൽ ബിസ്മി വില്ലയിൽ ഷാനവാസിന്റെയും ഷമീലയുടെയും മകൻ നബീലിന്റെ (16) മൃതദേഹവും കണ്ടെത്തി. വലിയവേളി ഭാഗത്തു നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. പെരുങ്ങുഴി മുസ്‌ലിം ജമാ അത്തിൽ കബറടക്കി. നബീലിനോടൊപ്പം കടലിൽപ്പെട്ട സഹപാഠി അഭിജിത്തിന്റെ (16) മൃതദേഹം തിങ്കളാഴ്ച ലഭിച്ചിരുന്നു. തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് നബീലും അഭിജിത്തും. ഞായറാഴ്ച വൈകിട്ടാണ് അഞ്ചു വിദ്യാർഥികളുടെ സംഘം കടലിൽ ഇറങ്ങിയത്. മൂന്നുപേരെ നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *