രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്! കമ്പനി ഉടമയ്ക്ക് നഷ്ടം 25 കോടി, നിക്ഷേപിച്ചത് വ്യാജ ആപ്പിൽ

Spread the love

തിരുവനന്തപുരം ∙ രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയുടെ 25 കോടി രൂപയാണ് ഓൺലൈൻ ഇടപാടുവഴി തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു.

 

വ്യാജ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച് 4 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. 2 കോടി നിക്ഷേപിച്ചപ്പോൾ 4 കോടി വരെ ലാഭം കാണിച്ചപ്പോഴാണു ബാക്കി തുക കൂടി നിക്ഷേപിച്ചത്.

 

എന്നാൽ നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറയുന്നു. തുടർന്നു പരാതി നൽകി. രാജ്യത്ത് തന്നെ ഒരു വ്യക്തിയിൽനിന്ന് ഏറ്റവും കൂടുതൽ തുക നഷ്ടമായ തട്ടിപ്പ് ഇതാണെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം വ്യക്തമാക്കുന്നു.

 

സംസ്ഥാനത്ത് 2024ൽ 41,431 കേസുകളിലായി സൈബർ തട്ടിപ്പുകളിലൂടെ നഷ്ടമായത് 764 കോടി രൂപയാണ്.2025 ജൂലൈ വരെ 23,891 കേസുകൾ റിപ്പോർട്ട് ചെയ്തു. 413 കോടി രൂപയാണ് നഷ്ടമായത്. ‌2024 ലും 2025ലും ഏറ്റവും കൂടുതൽ തുക നഷ്ടമായത് വ്യാജ ട്രേഡിങ് ആപ്പുകൾ വഴിയാണ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സെബിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും ഇക്കാര്യത്തിൽ മറുവഴി തേടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ട്രേഡിങ് ആപ്പുകളുടെ പരസ്യം വ്യാപകമായി എത്തുന്നത്.

  • Related Posts

    നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ, അധ്യാപികയേയും വിളിച്ച് ‘ഇൻസ്റ്റ പേ’; പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ഏപ്രിൽ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങൾ വന്നു. ഫോൺ കോളുകളും വാട്സാപ് മെസേജുകളും…

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *