മരുഭൂമിയിൽ ആരും തിരിച്ചറിയാതെ അഴുകിയ നിലയിൽ മൃതദേഹം; സൗദിയിലെത്തിയത് ആ ‘വലിയ സ്വപ്നം’ നേടിയെടുക്കാൻ,

Spread the love

അറാർ ∙ സൗദി അറേബ്യയിലെ അറാറിന് സമീപം മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരൻറെ മൃതദേഹം തിരിച്ചറിഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ സാക്കിർ അൻസാരിയുടെ (42) മൃതദേഹമാണ് കഴിഞ്ഞ ജൂലൈ 19ന് കണ്ടെത്തിയത്. അറാറിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിലെ വിജനമായ പ്രദേശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

 

മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയുന്നതിന് മലയാളി ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. മരണമടഞ്ഞ് ഒരു മാസത്തിലേറെയായതിനാൽ മൃതദേഹം അഴുകി അസ്ഥികൂടം മാത്രമായിരുന്നു. അതിനാൽ എംബാം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.

 

ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. തുടർന്ന്, വീട്ടുകാരുടെ സമ്മതത്തോടെ മലയാളി ജീവകാരുണ്യ സംഘടനയായ അറാർ പ്രവാസി സംഘം നിയമപരമായ നടപടികൾ പൂർത്തിയാക്കി അറാറിലെ ജിദൈത റോഡിലുള്ള ഖബറിസ്ഥാനിൽ ഖബറടക്കി. മൃതദേഹം നാട്ടിൽ എത്തിക്കാൻ സാക്കിർ അൻസാരിയുടെ ബന്ധുക്കൾ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, എംബാം ചെയ്യാൻ കഴിയാത്തതിനാൽ അത് നടന്നില്ല.

 

മൂന്ന് മാസം മുൻപാണ് സാക്കിർ അൻസാരി സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിലെത്തിയത്. ആട്ടിടയൻ ജോലിക്കായിരുന്നു ഇദ്ദേഹം വന്നത്. മകളുടെ വിവാഹത്തിനും ഭിന്നശേഷിക്കാരനായ മകനെയും ഭാര്യയെയും സംരക്ഷിക്കുന്നതിനും പണം സമ്പാദിക്കാമെന്ന പ്രതീക്ഷയുമായി മാർച്ച് 24-നാണ് ഇദ്ദേഹം ആദ്യമായി വിമാനം കയറിയത്.

 

അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ലോക കേരള സഭ അംഗവും അറാർ പ്രവാസി സംഘം പ്രസിഡന്റുമായ സക്കീർ താമരത്ത് ഏറ്റുവാങ്ങി. അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം സുനിൽ മറ്റം, ജനറൽ സെക്രട്ടറി ഷാജി ആലുവ, ട്രഷറർ റഷീദ് പരിയാരം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഹദേവൻ കൂറ്റനാട്, റെജി ആലപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

 

പിതാവ്: ലത്തീഫ് അൻസാരി. മാതാവ്: മൈമൂന ബീവി. ഭാര്യ: അനീസ ബീവി. മക്കൾ: റുഖിയ പർവീൺ, അഹ്മ്മദ് റാസ.

  • Related Posts

    പങ്കാളിയുടെ ഭീഷണി, 2024ൽ അച്ഛൻ വാനിലടച്ച കുട്ടിയ്ക്ക് മോചനം, നഗ്നനും നടക്കാനുമാകാതെ ഒൻപതുകാരൻ

    Spread the love

    Spread the loveപാരീസ്: ഒന്നരക്കൊല്ലത്തോളം അച്ഛൻ വാനിൽ പൂട്ടിയിട്ടിരുന്ന ഒൻപതുകാരനെ പോലീസ് രക്ഷപ്പെടുത്തി. നവംബർ 2024 മുതൽ ഫ്രാൻസിലെ കിഴക്കൻ ഭാഗത്തുള്ള ഹാഗൻബാക്കിലാണ് സംഭവം. കുട്ടിയെ നഗ്നനായും ഗുരുതരമായി പോഷകാഹാരക്കുറവോടെയുമാണ് കണ്ടെത്തിയത്. നീണ്ടകാലം വാനിൽത്തന്നെ കഴിഞ്ഞതിനാൽ നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. ചവറുകൂനയുടെ…

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    Leave a Reply

    Your email address will not be published. Required fields are marked *