ജഡ്ജിയുടെ വീട്ടില്‍ കണ്ട കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍; സംശയങ്ങള്‍ ബാക്കിയാക്കി നാടകീയതയുടെ 5 മാസം

Spread the love

ന്യൂഡൽഹി:ഉത്തരേന്ത്യ ഹോളി ആഘോഷിച്ച മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വസതിയിലുണ്ടായ തീപ്പിടിത്തത്തിൽ ഉയർന്നുവന്നത് ദുരൂഹതകളുടെ പുകച്ചുരുളുകളായിരുന്നു. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയുടെ വീട്ടിലെ സ്റ്റോർ റൂമിലുണ്ടായ തീയണയ്ക്കാനെത്തിയ അഗ്നിശമനസേനയും പോലീസും കണ്ടത് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളുടെ കൂമ്പാരം. ചാക്കുകളിലാക്കിയ നിലയിലായിരുന്നു നോട്ടുകൾ. വിഷയം സുപ്രീംകോടതി കടന്ന് പാർലമെന്റിലെത്തിനിൽക്കെ, ജസ്റ്റിസ് വർമ ഇംപീച്ച്മെന്റിന്റെ വക്കിലാണ്.

 

ചാക്കുകളിലാക്കിയ നോട്ടുകെട്ടുകൾ കണ്ട സംഭവം ഡൽഹി പോലീസ് കമ്മിഷണർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചതിനെത്തുടർന്ന് സംഭവം അന്വേഷിക്കാൻ മൂന്നംഗ ആഭ്യന്തരസമിതിയെ നിയോഗിച്ചു. ഇതിനിടെ, ജസ്റ്റിസ് വർമയെ ഡൽഹിയിൽനിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റുകയും അവിടെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു.

 

പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന ആഭ്യന്തരസമിതിയാണ് വിഷയം അന്വേഷിച്ചത്. സമിതി ഡൽഹി പോലീസ് കമ്മിഷണർ, ഡൽഹി ഫയർ സർവീസ് മേധാവി എന്നിവരുൾപ്പെടെ അൻപതിലേറെപ്പേരുടെ മൊഴിയെടുത്തശേഷമാണ് റിപ്പോർട്ട് നൽകിയത്.

 

സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രസർക്കാരിന് കത്തെഴുതി. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെഴുതിയ കത്തിൽ ജസ്റ്റിസ് വർമയുടെ ഇംപീച്ച്മെന്റിന് ശുപാർശചെയ്തുവെന്നാണ് കരുതപ്പെടുന്നത്.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *