വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം;പിന്നാലെ ഭീഷണി,ഫോൺ സംഭാഷണം പുറത്ത്

Spread the love

മാനന്തവാടി : വയനാട് മാനന്തവാടിയിൽ വയൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ  മാഫിയയുടെ  ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിലേജ് ഓഫീസർ മാനന്തവാടി തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും തഹസിൽദാർ ഇത് വരെയും കത്ത് പൊലീസിന് കൈമാറിയിട്ടില്ല എന്നാണ് അറിവ്.

“ഞങ്ങളുടെ കൂടെ ആരാണെന്ന് കൂടി നിനക്ക് അറിയാതെയാവണ്ട, അടുത്തത് താങ്കളെ കാസർഗോഡേക്ക് സ്ഥലമാറ്റും, ഒരുങ്ങിയിരുന്നോ, നേരിട്ട് തന്നെ വന്ന് കാണുമെന്നും” വയൽ നികത്തൽ സംഘ തലവന്റെ  ഭീഷണി.

 

മാനന്തവാടി വള്ളിയൂർക്കാവിൽ അനധികൃതമായി വയൽ നികത്തുകയായിരുന്ന ജെ സി ബി അടക്കമുള്ള വാഹനങ്ങൾ കണ്ടു കെട്ടുകയും നടപടി എടുക്കുകയും ചെയ്ത മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് എസ് രാജേഷ് കുമാറിന് എതിരെയാണ് മണൽ നികത്തൽ മാഫിയയുടെ ഭീഷണി.

കഴിഞ്ഞ ഒൻപത് മാസം മുൻപാണ് രാജേഷ് കുമാർ മാനന്തവാടി വില്ലേജ് ഓഫീസറായി ചുമത്ത ഏറ്റെടുത്തത്. ചുമതല ഏറ്റെടുത്തത് മുതൽ മാനന്തവാടി വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഒട്ടേറെ അനധികൃത പ്രവർത്തനങ്ങളിൽ നടപടി എടുത്തിരുന്നു. മാനന്തവാടി വില്ലേജ് ഓഫിസിലെ ചിലർ തന്നെ ഇത്തരം മാഫിയാ സംഘങ്ങൾക്ക് ഒത്താശ ചെയ്തു നൽകിയിരുന്നു എന്നാണ് പറയപ്പെടുന്നത്. പുതിയ വില്ലേജ് ഓഫീസർ വന്നതോടെ ഇത്തരം ഇടപാടുകൾ നടക്കാതെയായി. മാനന്തവാടി വില്ലേജ് ഓഫീസിലെ പല ഇടപാടുകളും ചില ജീവനക്കാർ തന്നെ വയൽ നികത്തൽ മാഫിയാ സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നതായും സംസാരമുണ്ട്.

 

വില്ലേജ് ഓഫീസറെ തന്നെ നേരിട്ട് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും, വില്ലേജ് ഓഫീസർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് പരാതി നൽകിയെങ്കിലും ഈ പരാതി വതഹസിൽദാർ പൊലീസിന് കൈമാറാത്തതിൽ പരക്കെ പ്രതിഷേധം ഉയരുന്നുന്നുണ്ട്.

എന്തായാലും ഈ സംഭവത്തോടെ അനധികൃത വയൽ നികത്തൽ മാഫിയയും- രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുമാണ് വെളിച്ചത്ത് വരുന്നത്.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *