കാറിൽ വച്ച് ഹേമചന്ദ്രനെ മർദിച്ചു; കൊടും കാട്ടിൽ മൃതദേഹം മറവു ചെയ്തു: ഒരാൾ കൂടി പിടിയിൽ

Spread the love

കോഴിക്കോട്∙ 15 മാസം മുൻപു മായനാടു നിന്നു കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രന്റെ മരണത്തിൽ ഒരാൾകൂടി പിടിയിൽ. നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ് (35) ആണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ പ്രതികളായ ജ്യോതിഷ്, അജേഷ്, വിദേശത്തുള്ള നൗഷാദ് എന്നിവർക്കൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചുമൂടാനും താനും ഉണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ വൈശാഖ് സമ്മതിച്ചു.

 

 

ആദ്യം പിടിയിലായ ജ്യോതിഷിന്റെ സുഹൃത്താണ് വൈശാഖ്. ഹേമചന്ദ്രനുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ച് വൈശാഖിനോട് ജ്യോതിഷ് പറഞ്ഞിരുന്നു. പിന്നീട് മറ്റൊരു പ്രതിയായ നൗഷാദുമായും ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്നും ഒന്നിച്ചുനിന്നാൽ അയാളിൽനിന്നും പണം ഇടാക്കാമെന്നും ഇരുവരും കരുതി. നൗഷാദിന് വാടകയ്ക്ക് കാർ കൊടുക്കുന്ന ബിസിനസുണ്ടെന്നും ഗുണ്ടകളുമായി അയാൾക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്നും വിചാരിച്ചാണ് ഇരുവരും നൗഷാദിനൊപ്പം ചേർന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടു പോകാൻ തീരുമാനിച്ചത്. കാറിൽവച്ച് തന്നെ പ്രതികൾ ഹേമചന്ദ്രനെ മർദിച്ചിരുന്നു.

 

 

സംഭവം നടക്കുന്ന ദിവസങ്ങളിൽ വൈശാഖിനും അജേഷിനും ചേരമ്പാടി ഭാഗത്തുള്ള റിസോർട്ടിൽ ഇന്റീരിയർ ജോലിയുണ്ടായിരുന്നു. 2024 മാർച്ച് 22ന് ഉച്ചയോടെ പ്രതികളായ നാലുപേരും ചേരമ്പാടി ഭാഗത്ത് ഒരുമിച്ച് കൂടുകയും ഹേമചന്ദ്രന്റെ മൃതദേഹം മറവു ചെയ്യുന്നതിന് വേണ്ടി അവിടെയുള്ള പല സ്ഥലങ്ങളും നോക്കുകയും അവസാനം കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കൊടുംകാട് തിരഞ്ഞടുക്കുകയുമായിരുന്നു. കൊടും കാടായതിനാലും എപ്പോഴും ആനയുണ്ടാവുന്ന സ്ഥലമായതിനാലും ആരും എത്തിപ്പെടില്ലെന്ന കാരണത്താലുമാണ് ആ സ്ഥലം തിരഞ്ഞെടുത്തതെന്ന് പ്രതികൾ പറഞ്ഞു. വിശദമായി ചോദ്യംചെയ്യാൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന നൗഷാദിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമത്തിലാണ് പൊലീസ്.

  • Related Posts

    അനധികൃതമായി സേവനങ്ങളില്‍നിന്നു വിട്ടുനിന്നു: 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍; കടുത്ത നടപടി

    Spread the love

    Spread the loveതിരുവനന്തപുരം∙ അനധികൃതമായി സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു സര്‍ക്കാര്‍ പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…

    ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മൂന്നാം പ്രതിയും കീഴടങ്ങി

    Spread the love

    Spread the loveതിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും കീഴടങ്ങി. ദിവ്യ ഫ്രാൻസിസ് ആണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി…

    Leave a Reply

    Your email address will not be published. Required fields are marked *