ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍

Spread the love

ഇന്ന് ഫോണ്‍ അടക്കം ഇലക്ട്രോണിക് സാധന സാമഗ്രികള്‍ സ്വന്തമാക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് ഇഎംഐ സൗകര്യത്തെയാണ്. കൈയില്‍ പണമില്ലെങ്കിലും സാധനങ്ങള്‍ വാങ്ങാമെന്നത് ആകര്‍ഷകമാണെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാം. ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്ന റൂള്‍ ആണ് ‘2-6-10’

 

എന്താണ് ‘2-6-10’ റൂള്‍?

 

പ്രതിമാസ വരുമാനവും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വിലയും തമ്മിലുള്ള ഒരു സുരക്ഷിത അനുപാതമാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്. സാധാരണയായി ഒരു സാധനം വാങ്ങുമ്പോള്‍ അതിന്റെ മാസത്തവണ (EMI) മാത്രമാണ് നോക്കാറുള്ളത്. എന്നാല്‍ ഈ നിയമം പറയുന്നത്, ആ സാധനത്തിന്റെ ആകെ വില ഒരു മാസത്തെ വരുമാനത്തിന്റെ പകുതിയില്‍ (അതായത് 1/2 ഭാഗം) കൂടരുത് എന്നാണ്. പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം വന്നാല്‍, കൈയ്യിലുള്ള പണം മുഴുവന്‍ ഒരു വിലകൂടിയ ഇലക്ട്രോണിക് ഉല്‍പ്പനം വാങ്ങി കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനാണിത്. ഉദാഹരണത്തിന്, 1 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങാന്‍ 2 ലക്ഷം രൂപയെങ്കിലും മാസശമ്പളം ഉള്ളവര്‍ക്ക് മാത്രമേ ഈ നിയമപ്രകാരം അനുവാദമുള്ളൂ.

 

ഇന്ന് പല കമ്പനികളും 12 മുതല്‍ 24 മാസം വരെയുള്ള ഇഎംഐ സൗകര്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ റൂള്‍ പ്രകാരം 6 മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം. കാരണമെന്തന്നല്ലേ? സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വാങ്ങിയ ഫോണ്‍ പഴയതാകുന്നതിന് മുന്‍പേ അതിന്റെ കടം തീര്‍ന്നിരിക്കണം. ദീര്‍ഘകാല ഇഎംഐകള്‍ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുകയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നതിന് തടസമാവുകയും ചെയ്യും.

 

മാസവരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ തുക ഒരൊറ്റ ഇഎംഐക്കായി മാറ്റിവെക്കരുത്. വാടക, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞുവേണം ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍. 10 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐയിലേക്ക് പോയാല്‍, മാസാവസാനം സാമ്പത്തികമായി കഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

 

 

  • Related Posts

    ‘അച്ഛനെ വിവാഹം കഴിച്ച മകൾ’; സമൂഹമാധ്യമത്തിൽ അന്ന് ആഘോഷം, ഇന്ന് പുതിയ വഴിത്തിരിവ്

    Spread the love

    Spread the loveനെബ്രാസ്‌ക ∙ സ്വന്തം പിതാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മാധ്യമശ്രദ്ധ നേടിയ യുവതി വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. കൗമാരക്കാലത്ത് കൃത്യമായി പറഞ്ഞാൽ 17–ാം വയസ്സിലാണ് സാമന്ത കെർഷ്നർ പിതാവ് ട്രാവിസ് ഫീൽഡ്ഗ്രോവിനെ ആദ്യമായി നേരിൽ കാണുന്നത്. 2015ലായിരുന്നു…

    ഇൻഫ്ലുവൻസർ ഫാത്തിമ നസ്റീൻ അറസ്റ്റിലായ സംഭവം; യാഥാര്‍ഥ്യങ്ങൾ അറിയാെത പോകരുതെന്ന് അഖിൽ മാരാർ

    Spread the love

    Spread the loveകുടുംബങ്ങളെ ഇല്ലാതാക്കാൻ ലഹരി മരുന്ന് മാഫിയ കൂടെപ്പിടിച്ച മറ്റൊരു വിഭാഗമാണ് കപട പുരോഗമന വാദികളും കുടുംബം തകർക്കാൻ മാത്രം നടക്കുന്ന ചില സ്ത്രീ രൂപങ്ങളുമെന്ന ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ. ലഹരി മാഫിയ അവരുടെ വളം ആയി കാണുന്നത്…

    Leave a Reply

    Your email address will not be published. Required fields are marked *