ട്രെയിനിൽ ബോധം കെടുത്തി ഫോൺ കവർന്നു: ആരോപണവുമായി യൂട്യൂബർ കനിക ദേവ്‌റാണി

Spread the love

ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ വച്ച് ബോധം കെടുത്തി കവർച്ചയ്ക്കിരയാക്കപ്പെട്ടുവെന്ന ആരോപണവുമായി യൂട്യൂബർ കനിക ദേവ്റാണി. ബംഗാളിലെ ന്യൂ ജൽപൈഗുരി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ബ്രഹ്മപുത്ര മെയിലിൽ കനിക കയറിയത്. കവർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ അവർ വിഡിയോയിലുടെ വെളിപ്പെടുത്തിയിരുന്നു. വിഡിയോ പുറത്തുവന്നതിനുപിന്നാലെ ട്രെയിനിലെ സുരക്ഷയെക്കുറിച്ച് അവരുടെ പോസ്റ്റിനുതാഴെ ചർച്ചകൾ ഉയർന്നു. പലരും ഐആർസിടിസിയെയും ബംഗാൾ പൊലീസിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.

 

സെക്കൻഡ് എസി കംപാർട്മെന്റിൽ ടിക്കറ്റില്ലാതെ അജ്ഞാതനായ ഒരാൾ കയറിയെന്നും പിന്നാലെ കുറച്ചുനേരത്തേക്കു ബോധം കെട്ടുപോയെന്നും അവർ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. ‘‘കംപാർട്മെന്റിൽ കയറിയ ഇയാൾ ചില യാത്രക്കാരോടു സംസാരിച്ചുകൊണ്ടാണ് കടന്നുപോയത്. പിന്നീടു കുറച്ചുനേരം ബ്ലാക്ക്‌ഔട്ട് ആയി. ബോധം തിരിച്ചുവന്നപ്പോൾ തലയിണയ്ക്കു താഴെ വച്ചിരുന്ന ഐഫോൺ കവർച്ച ചെയ്യപ്പെട്ടുവന്നു മനസ്സിലായി. സഹയാത്രികയ്ക്കും സമാന അനുഭവമുണ്ടായി. അവരുടെയും ഫോൺ നഷ്ടപ്പെട്ടു.

 

പിന്നീട് ആർപിഎഫ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞൊരാൾ ഈ ഫോണിൽനിന്ന് എന്റെ അമ്മയെ വിളിച്ച് പാസ്‌വേർഡ് ചോദിച്ചു’’ – അവർ വിഡിയോയിൽ പറയുന്നു. പൊലീസ് സഹായിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

  • Related Posts

    ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

    Spread the love

    Spread the loveകൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന…

    അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചിട്ടു; അടുപ്പുകല്ല് മുകളിൽവച്ചു

    Spread the love

    Spread the loveആലപ്പുഴ∙ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് അടുക്കളയിൽ കുഴിച്ചിട്ടത്. ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.…

    Leave a Reply

    Your email address will not be published. Required fields are marked *