ജിനേഷിന്റെയും രേഷ്മയുടെയും മരണം: പണമിടപാട് നടത്തിയവരിൽ നിന്ന് മൊഴിയെടുത്തു തുടങ്ങി

Spread the love

ബത്തേരി∙ കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജിനേഷുമായി പണമിടപാട് നടത്തിയവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. പരാതിയിൽ പരാമർശിക്കുന്ന മൂന്നു പേരിൽ ഒരാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. ബാക്കി രണ്ടു പേരെക്കൂടി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇസ്രയേലിൽ കെയർഗീവറായിരിക്കെ കഴിഞ്ഞ ജൂലൈ നാലിനാണ് ജിനേഷിനെ മരിച്ച നിലയിൽ കണ്ടത്. രേഷ്മ കഴിഞ്ഞ 30ന് വിഷം അകത്തു ചെന്ന് മരണപ്പെടുകയും ചെയ്തു.

 

സാമ്പത്തിക പരാധീനത നിമിത്തമാണ് ജിനേഷ് വിദേശ ജോലിക്കു പോയതെന്നും ജിനേഷിനു പണം കടം നൽകിയവർ ഇരുവരെയും പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നെന്നുമാണ് വീട്ടുകാർ പറയുന്നത്. ജിനേഷ് കടം വാങ്ങിയിരുന്ന 20 ലക്ഷം രൂപ വിവിധ ഘട്ടങ്ങളായി തിരികെ നൽകിയിരുന്നെന്നും അവർ പറയുന്നു. എന്നാൽ തങ്ങൾക്ക് പണം ലഭിക്കാനുള്ളതിനാലാണ് കോടതി വഴി അറ്റാച്ച്മെന്റ് നോട്ടീസ് നൽകിയതെന്നാണ് പണമിടപാടുകാരിൽ നിന്ന് പൊലീസിന് ലഭിച്ച മൊഴികളിലുള്ളതെന്നറിയുന്നു. ജിനേഷിന്റെയും രേഷ്മയുടെയും കുടുംബാംഗങ്ങൾ നൽകിയിട്ടുള്ള പരാതികളിൽ പരാമർശിക്കപ്പെട്ടവരോട് ഹാജരാകാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.

 

നേരത്തെ ജിനേഷ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും വിളിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന വിധത്തിൽ പറഞ്ഞ വിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ബന്ധുക്കളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി വരികയാണ്. ജിനേഷിന്റെ ദുരൂഹമരണത്തിന്റെ യഥാർഥ വിവരം എംബസി വഴി ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഒപ്പം ഇരുവരുടെയും മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ അഴിക്കണമെന്നും.

  • Related Posts

    പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു

    Spread the love

    Spread the love  പുൽപ്പള്ളി: പുൽപ്പളളി പാളക്കൊല്ലി ഉന്നതിയിലെ നാരായണ (55) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്. പാള കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുകയായിരുന്നു ഇന്ന് ഉച്ചക്കായിരുന്നു സംഭവമെന്ന് നാരായണൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷക്ക്…

    ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്

    Spread the love

    Spread the loveമാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പോലീസിന്റെയും ഒരു അധ്യാപികയുടെയും സമയോചിതമായ ഇടപെടലാണ് യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *