ജനറൽ ആശുപത്രിയിൽ കൂട്ടത്തല്ല്; ഡോക്ടറുടെ പരാതിയിൽ 8 പേർക്കെതിരെ കേസ്

Spread the love

കാസർകോട് ∙ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ടു സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്. കീഴൂരിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ സംഘങ്ങൾ തമ്മിലാണ് ആശുപത്രിയിലും ഏറ്റുമുട്ടിയത്. ഡോക്ടറുടെ പരാതിയിൽ എട്ടുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.

 

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അക്രമം. കീഴൂർ പടിഞ്ഞാറിൽ ബുധനാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയവർ അത്യാഹിത വിഭാഗത്തിനു പുറത്തും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി ഏറ്റുമുട്ടിയെന്ന് ഡോക്ടർ മുഹമ്മദ് നിസാറാണ് പൊലീസിൽ പരാതി നൽകിയത്.

 

മാങ്ങാട് ബാരയിലെ പി.ടി. ഷബീർ അലി (28), ചെമ്മനാട് കൊമ്പനടുക്കത്തെ പി. ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ് (25), കൊമ്പനടുക്കത്തെ സി.കെ. അജേഷ് (27), കീഴൂർ കടപ്പുറത്തെ അബ്ദുൽ ഷഫീർ (31) മുഹമ്മദ് അഫ്നാൻ (19), സയ്യിദ് അഫ്രീദ് (27), ഡി.എം. കുഞ്ഞഹമ്മദ് (36) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കീഴൂരിലുണ്ടായ സംഘർഷത്തിൽ 14 പേർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.

 

 

  • Related Posts

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

    Spread the love

    Spread the loveകൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന…

    Leave a Reply

    Your email address will not be published. Required fields are marked *