പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

Spread the love

 

കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്. മൂന്നര മുതൽ 7 ലക്ഷം രൂപ വരെയാണ് ഒരു വീസയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. കൂത്താട്ടുകുളം കാക്കൂരിൽ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കും ലഭിച്ചത് വ്യാജ വീസയാണ്.

 

 

 

ഏറ്റുമാനൂർ, കടത്തുരുത്തി, ഉളിക്കൽ സ്വദേശികൾ നൽകിയ പരാതിയിൽ ശരത് അറസ്റ്റിലായിരുന്നു. ശരത്തിനെ മറയാക്കി 2 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ശരത് ഉൾപ്പെടെ 6 പേർ നൽകിയ പരാതിയിൽ കൊല്ലം സ്വദേശികളായ അർജുൻ പി.കുമാർ (29), സുമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരാണ് വീസ തട്ടിപ്പിന്റെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്നു. ശരത് അക്കൗണ്ട് വഴി നൽകിയ 98 ലക്ഷം രൂപ തട്ടിച്ചു എന്നാണ് നിലവിലുള്ള കേസ്. അപേക്ഷകർ മുഴുവൻ തുകയും നൽകാതെ വന്നപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഏജന്റുമാർ സ്വന്തം പണം അയച്ചുകൊടുത്ത സംഭവങ്ങളുമുണ്ട്. തട്ടിപ്പ് വെളിച്ചത്തായപ്പോൾ ഏജന്റുമാർ പ്രതിസ്ഥാനത്തായി. ഒട്ടേറെ ഏജന്റുമാർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ലക്ഷങ്ങളുടെ കടത്തിലായ ചിലർ ആത്മഹത്യ ചെയ്തു എന്നും വിവരമുണ്ട്. 2023 ഓഗസ്റ്റ് മുതൽ 2025 നവംബർ വരെയാണ് തട്ടിപ്പ് നടത്തിയത്.

 

 

വീസ പാസ്പോർട്ടിൽ പ്രിന്റ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ ശരത് പരിചയപ്പെടുത്തിയ 40 പേർക്കും ലഭിച്ചത് പ്രിന്റ് ചെയ്ത വീസ, പാസ്പോർട്ടിൽ ഒട്ടിച്ച നിലയിലാണ്. ഓസ്ട്രേലിയയിലേക്കുള്ളത് ഇ– വീസയാണ്. മറ്റാരുടെയെങ്കിലും ഇ–വീസയിൽ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർക്കും. ഉദ്യോഗാർഥി വെബ്സൈറ്റ് പരിശോധിക്കുമ്പോൾ വിവരങ്ങൾ ലഭിക്കുമെങ്കിലും 15 ദിവസം കഴിയുമ്പോൾ ഇവ സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകും. നോർവേ, ന്യൂസീലൻഡ്, ഹംഗറി, ചെക് റിപ്പബ്ലിക്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ളവർക്ക് വീസയും വ്യാജമായി നൽകുന്നുണ്ട് എന്നാണ് വിവരം. ഇവർക്ക് നൽകുന്ന വർക്ക് പെർമിറ്റും വ്യാജമായിരിക്കും. വിഎഫ്എസിൽ (വീസ ഫെസിലിറ്റേഷൻ സർവീസ്) നിന്ന് ഏജന്റാണ് വീസ ശേഖരിക്കുന്നത്. ഇതിനിടയിലാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് നിഗമനം.

  • Related Posts

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി

    Spread the love

    Spread the loveചെങ്ങന്നൂർ (ആലപ്പുഴ) ∙ മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ.പിള്ളയ്ക്കാണ് (35)…

    Leave a Reply

    Your email address will not be published. Required fields are marked *