വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെങ്കിൽ നീക്കം ചെയ്യാം: കരടുചട്ടം പുറത്ത്

Spread the love

ന്യൂഡൽഹി∙ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും നിയന്ത്രിക്കാനുള്ള കരടുചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഭാരതീയ വായുയാൻ നിയമത്തിന്റെ ചുവടുപിടിച്ചാണു ചട്ടങ്ങൾ. വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെന്നു ബോധ്യപ്പെട്ടാൽ അതു നീക്കം ചെയ്യാൻ ആവശ്യപ്പെടാം. ആവശ്യം ഉടമ അംഗീകരിച്ചില്ലെങ്കിൽ കലക്ടറുടെ ഇടപെടൽ വഴി പൊളിച്ചുമാറ്റുകയോ മുറിച്ചുമാറ്റുകയോ ചെയ്യാം.

 

∙ വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും ഏതെങ്കിലും കെട്ടിടമോ മരമോ തടസ്സമാണെന്നു വിമാനത്താവളത്തിലെ ഓഫിസർ ഇൻ ചാർജിനു തോന്നിയാൽ ഇതു സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ ഉടമയ്ക്കു നൽകണം. തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡിജിസിഎ) വിമാനത്താവളം റിപ്പോർട്ട് നൽകണം.

 

∙ കെട്ടിടം അല്ലെങ്കിൽ മരത്തിന്റെ വിവരങ്ങൾ ഉടമയിൽനിന്നു തേടിക്കൊണ്ട് ഡിജിസിഎ ഉടമയ്ക്കു നിർദേശം നൽകും. 60 ദിവസത്തിനകം ഇതിനു മറുപടി നൽകണം. നൽകിയില്ലെങ്കിൽ വിമാനത്താവളം ആദ്യം നൽകിയ റിപ്പോർട്ട് അതേപടി പരിഗണിക്കും.

 

∙ ഉടമയുടെ മറുപടി വിമാനത്താവളത്തിലെ ഓഫിസർ ഇൻ–ചാർജ് മുഖേനയാണ് ഡിജിസിഎയ്ക്കു കൈമാറേണ്ടത്. മറുപടിയിൽ പറയുന്ന കാര്യങ്ങൾ വിമാനത്താവള അധികൃതർ നേരിട്ട് പോയി പരിശോധിച്ചുറപ്പിക്കണം.

 

∙ വിമാനത്താവളം കൈമാറിയ വിവരങ്ങൾ അനുസരിച്ചു കെട്ടിടത്തിന്റെ ഉയരം കുറയ്ക്കാനോ മരം വെട്ടാനോ ഡിജിസിഎയ്ക്ക് ഉത്തരവിടാം. ഉത്തരവിട്ടാൽ 60 ദിവസത്തിനുള്ളിൽ ഇതു പാലിക്കാൻ ഉടമയ്ക്ക് ബാധ്യതയുണ്ട്.

 

∙ പാലിച്ചില്ലെങ്കിൽ കലക്ടർ വഴി കെട്ടിടം പൊളിക്കാനോ മരം മുറിക്കാനോ ഉത്തരവിടാം. കലക്ടറുടെ നടപടിക്കു മുൻപ് ഉടമയ്ക്ക് അപ്പീൽ നൽകാനും സൗകര്യമുണ്ടാകും.

  • Related Posts

    ട്രോളി ബാഗുകളില്‍ നോട്ട് കൂമ്പാരം; അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് നാലു കോടി രൂപ

    Spread the love

    Spread the loveഭുവനേശ്വര്‍: അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. ഒഡിഷ മൈന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ട്രോളി ബാഗുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.   ചൊവ്വാഴ്ച രാത്രി സംസ്ഥാന വിജിലന്‍സ്…

    അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

    Spread the love

    Spread the loveന്യൂഡൽഹി∙ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന്…

    Leave a Reply

    Your email address will not be published. Required fields are marked *