വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെങ്കിൽ നീക്കം ചെയ്യാം: കരടുചട്ടം പുറത്ത്

Spread the love

ന്യൂഡൽഹി∙ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും നിയന്ത്രിക്കാനുള്ള കരടുചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഭാരതീയ വായുയാൻ നിയമത്തിന്റെ ചുവടുപിടിച്ചാണു ചട്ടങ്ങൾ. വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെന്നു ബോധ്യപ്പെട്ടാൽ അതു നീക്കം ചെയ്യാൻ ആവശ്യപ്പെടാം. ആവശ്യം ഉടമ അംഗീകരിച്ചില്ലെങ്കിൽ കലക്ടറുടെ ഇടപെടൽ വഴി പൊളിച്ചുമാറ്റുകയോ മുറിച്ചുമാറ്റുകയോ ചെയ്യാം.

 

∙ വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും ഏതെങ്കിലും കെട്ടിടമോ മരമോ തടസ്സമാണെന്നു വിമാനത്താവളത്തിലെ ഓഫിസർ ഇൻ ചാർജിനു തോന്നിയാൽ ഇതു സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ ഉടമയ്ക്കു നൽകണം. തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡിജിസിഎ) വിമാനത്താവളം റിപ്പോർട്ട് നൽകണം.

 

∙ കെട്ടിടം അല്ലെങ്കിൽ മരത്തിന്റെ വിവരങ്ങൾ ഉടമയിൽനിന്നു തേടിക്കൊണ്ട് ഡിജിസിഎ ഉടമയ്ക്കു നിർദേശം നൽകും. 60 ദിവസത്തിനകം ഇതിനു മറുപടി നൽകണം. നൽകിയില്ലെങ്കിൽ വിമാനത്താവളം ആദ്യം നൽകിയ റിപ്പോർട്ട് അതേപടി പരിഗണിക്കും.

 

∙ ഉടമയുടെ മറുപടി വിമാനത്താവളത്തിലെ ഓഫിസർ ഇൻ–ചാർജ് മുഖേനയാണ് ഡിജിസിഎയ്ക്കു കൈമാറേണ്ടത്. മറുപടിയിൽ പറയുന്ന കാര്യങ്ങൾ വിമാനത്താവള അധികൃതർ നേരിട്ട് പോയി പരിശോധിച്ചുറപ്പിക്കണം.

 

∙ വിമാനത്താവളം കൈമാറിയ വിവരങ്ങൾ അനുസരിച്ചു കെട്ടിടത്തിന്റെ ഉയരം കുറയ്ക്കാനോ മരം വെട്ടാനോ ഡിജിസിഎയ്ക്ക് ഉത്തരവിടാം. ഉത്തരവിട്ടാൽ 60 ദിവസത്തിനുള്ളിൽ ഇതു പാലിക്കാൻ ഉടമയ്ക്ക് ബാധ്യതയുണ്ട്.

 

∙ പാലിച്ചില്ലെങ്കിൽ കലക്ടർ വഴി കെട്ടിടം പൊളിക്കാനോ മരം മുറിക്കാനോ ഉത്തരവിടാം. കലക്ടറുടെ നടപടിക്കു മുൻപ് ഉടമയ്ക്ക് അപ്പീൽ നൽകാനും സൗകര്യമുണ്ടാകും.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *