അങ്കമാലി∙ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ് ആണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തു. അങ്കമാലി വിഐപി സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ അമ്മ ജോലിക്കു പോയിരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയംനോക്കിയാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയത്. പെൺകുട്ടിയുടെ വീടിനു സമീപം താമസിക്കുന്ന ആളാണ് പ്രതി. ജോലിക്കായി പോകുന്ന വഴിയേ ഈ വീടിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നു.
പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ഉടൻതന്നെ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ കൈമാറുകയും ചെയ്തു.





