മുംബൈ ∙ 1999ൽ അധോലോക ഗുണ്ട സാദിഖ് കാലിയയെ കൊലപ്പെടുത്താനായി പൊലീസിനു വിവരം നൽകിയയാളെ 27 വർഷത്തിനു ശേഷം കാലിയയുടെ അനന്തരവൻ കൊലപ്പെടുത്തി. പൊലീസ് ഏറ്റുമുട്ടലിൽ കാലിയ കൊല്ലപ്പെടുമ്പോൾ 2 വയസ്സു മാത്രമുണ്ടായിരുന്ന അനന്തരവൻ സാദിഖ് ജവാറും (29) കൂട്ടാളി നൗഷാദ് മിത്താനിയും (22) ചേർന്നാണ് കഴിഞ്ഞയാഴ്ച ഇഖ്ബാൽ ഇബ്രാഹിം സെലിയയെ (78) വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഇരുവരെയും പൊലീസ് പിടികൂടി.
കാലിയയുടെ നീക്കങ്ങളെക്കുറിച്ച് സെലിയ നൽകിയ വിവരമനുസരിച്ചാണ് ഏറ്റുമുട്ടലിനായി മുംബൈ പൊലീസ് വലവിരിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുമായി എത്തിയ കാലിയയെ പൊലീസ് വളയുകയായിരുന്നു. ഗുണ്ട ഛോട്ടാ ഷക്കീലിന്റെ ഗ്രൂപ്പിലായിരുന്നു കാലിയ.







