ലഹരി വാങ്ങാൻ 700 രൂപ നൽകിയില്ല, യുവാവ് രാത്രി ബന്ധുവീടിന് തീയിട്ടു

Spread the love

കണിയാപുരം∙ ലഹരി വാങ്ങാനായി 700 രൂപ നൽകാഞ്ഞ ബന്ധുവിന്റെ വീടിന് രാത്രി യുവാവ് തീയിട്ടു. വീടിനു മുന്നിൽ കൈ ഞരമ്പ് മുറിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അവിടെ നിന്നു പുറത്തു ചാടിയാണ് അക്രമം നടത്തിയത്. ആലുംമൂട് ലക്ഷംവീട് കോളനിയിൽ അമീനയും കുടുംബവും വാടകയ്ക്കു താമസിക്കുന്ന അൻസി മൻസിലിനു തീയിട്ട ശേഷം അമീനയുടെ സഹോദരിയുടെ പുത്രൻ ഫൈസൽ (28) മംഗലപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

 

ഭീഷണി ഭയന്ന് കുടുംബാംഗങ്ങൾ രാത്രി ബന്ധുവീട്ടിലേക്കു മാറിയതിനാലാണ് കൂടുതൽ അത്യാഹിതം ഒഴിവായത്. ബന്ധുക്കളെ കൊന്ന് തീയിടുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ ഫൈസൽ മുഴക്കിയ ഭീഷണി അവഗണിച്ച പൊലീസിനു സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. ബന്ധുക്കൾ വീട്ടിലില്ലെന്ന വിവരം അറിയാതെയാണ് ഫൈസൽ വീടിന് തീയിട്ടതെന്നു പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഫൈസലിനെ എത്തിച്ച വിവരം മെഡിക്കൽകോളജ് എയ്ഡ്പോസ്റ്റിലും സുരക്ഷാവിഭാഗത്തിലും പൊലീസ് അറിയിക്കാഞ്ഞതാണ് ദുരന്തത്തിനു കാരണമായത്. ഭീഷണിയിൽ ഭയമുണ്ടെന്ന അമീനയുടെ പരാതി പൊലീസ് നിസ്സാരമായെടുത്തു.

 

പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങൾ, മകൾ അസീനയുടെ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ , ബാങ്ക് ,ആശുപത്രി രേഖകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു. പാചകവാതക സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു 4 വീടുകൾക്കപ്പുറത്തു പതിച്ചു. ഫൈസൽ ബുധൻ രാത്രി 7 മണിയോടെ അമീനയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടതാണ് തുടക്കം. ഭീഷണിപ്പെടുത്തി ലഹരിക്കായി പണം വാങ്ങൽ പതിവായതിനാൽ അമീന നൽകിയില്ല.

 

രണ്ട് പെൺമക്കളെയും കൂട്ടി വീട്ടിൽ നിന്നു മാറുകയും ചെയ്തു. ഇതോടെയാണ് ഫൈസൽ കൈ ഞരമ്പ് മുറിക്കുന്നത്. വിവരമറിഞ്ഞ് അമീനയും ഭർത്താവ് ഷാജഹാനും പിന്നാലെ മംഗലപുരം പൊലീസും എത്തി ഫൈസലിനെ ആംബുലൻസിലേക്ക് മാറ്റി. അമീനയേയും കുടുംബത്തേയും കൊന്ന് വീടിനു തീയിടുമെന്ന് ഇതിനിടെ പൊലീസിനു മുന്നിൽ വച്ചു തന്നെ ഫൈസൽ ഭീഷണി മുഴക്കി. എന്നാൽ ഒരു കണ്ണിന് കാഴ്ചയില്ലാത്ത ഷാജഹാനെ മാത്രം നിർബന്ധിച്ച് ഫൈസലിന് ഒപ്പം ആംബുലൻ‌സിൽ‌ കയറ്റിവിട്ട ശേഷം മംഗലപുരം പൊലീസ് മടങ്ങിപ്പോയി. രാത്രി ആശുപത്രിയിൽ നിന്നു ഷാജഹാൻ വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ഫൈസലും പുറത്തു ചാടുകയായിരുന്നു.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *