സ്കൂളിലേക്ക് പണവും മൊബൈൽ ഫോണും കൊണ്ടുവന്നില്ല, വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി സഹപാഠികൾ; ഗുരുതര പരിക്ക്

Spread the love

ബെംഗളൂരു ∙ മൈസൂരുവിൽ സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ പതിമൂന്ന് വയസ്സുകാരനു ഗുരുതര പരുക്ക്. സഹപാഠികൾ വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോയി സ്വകാര്യഭാഗത്ത് ചവിട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. 3 പേർ ചേർന്നായിരുന്നു ആക്രമണം.

 

 

മർദിച്ച വിദ്യാർഥികൾ, ആക്രമിക്കപ്പെട്ട വിദ്യാർഥിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടു വരാനായി പറഞ്ഞിരുന്നു. ഇത് അനുസരിക്കാത്തതിനാണ് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. താൻ നാലു വർഷമായി ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് വിദ്യാർഥി പ്രതികരിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണിത്. അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടു പോലും മാറ്റമുണ്ടായില്ല. തന്റെ കൈ ബലമായി പിടിച്ചുവച്ചാണ് സ്വകാര്യഭാഗത്ത് രണ്ടുതവണ ചവിട്ടിയതെന്നും വിദ്യാർഥി പറഞ്ഞു.

 

 

അതേസമയം, എഫ്ഐആർ ഫയൽ ചെയ്യാൻ പൊലീസ് ആദ്യം മടി കാണിച്ചുവെന്നും, സമ്മർദത്തെത്തുടർന്ന് പിന്നീട് കേസ് ഫയൽ ചെയ്തതാണെന്നും കുടുംബം ആരോപിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ജയലക്ഷ്മിപുരം പൊലീസ് വിദ്യാർഥികൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *