ആ കുഞ്ഞ് ദിവസവും അമ്മയെ ഓർത്തു കരയുകയാണ്, മകന്റെ കൺമുന്നിലിട്ടാണ് അവളെ കത്തിച്ചത്’

Spread the love

നോയി‍ഡ∙ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിക്കി ഭാട്ടി എന്ന യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല ഇവരുടെ ഏഴുവയസ്സുകാരനായ മകൻ. ‘അവര്‍ അമ്മയെ കത്തിച്ചത് ഞാൻ കണ്ടതാണ്’ എന്നു പറഞ്ഞ് എല്ലാ വൈകുന്നേരവും കൊച്ചുമകൻ നിര്‍ത്താതെ കരച്ചിലാണെന്ന് നിക്കിയുടെ പിതാവ് ഭികാരി സിങ് പൈല പറയുന്നു. ‘‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്താണ് ഇനി ബാക്കിയുള്ളത്. നിക്കിയുടെ കുഞ്ഞ് അവന്റെ അമ്മയെ ഓർത്ത് ദിവസവും കരച്ചിലാണ്’’ – അദ്ദേഹം പറഞ്ഞു.

 

36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഉത്തർപ്രദേശിനെ നടുക്കിയ കൊലപാതകം നടന്നത്. കേസിൽ നിക്കിയുടെ ഭർത്താവ് വിപിൻ, വിപിന്റെ അമ്മ ദയ, ഭർതൃസഹോദരൻ രോഹിത്, ഭർതൃപിതാവ് സത്യവീർ എന്നിവർ അറസ്റ്റിലായിരുന്നു. സ്ത്രീധന തർക്കത്തിനിടെ ഓഗസ്റ്റ് 21ന് ഭർത്താവും ബന്ധുക്കളും നിക്കിയെ ക്രൂരമായി മർദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. നിക്കി നേരത്തേ നടത്തിയിരുന്ന ബ്യൂട്ടി പാർലർ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഇവർ ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതും ഭർത്താവിനെയും വീട്ടുകാരെയും പ്രകോപിപ്പിച്ചിരുന്നു.

 

സംഭവങ്ങൾക്ക് ദൃക്സാക്ഷിയാണ് നിക്കിയുടെ ഏഴുവയസ്സുകാരനായ മകൻ. അമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചെന്നും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തിയെന്നും കുട്ടി പറഞ്ഞിരുന്നു. അവർ എന്റെ അമ്മയെ കത്തിച്ചെന്നു പറഞ്ഞ് വൈകുന്നേരമാകുമ്പോൾ കുട്ടി നിർത്താതെ കരയുകയാണെന്നും മുത്തച്ഛൻ പറഞ്ഞു.

 

നിക്കിയെ കണ്മുന്നിൽ വച്ച് കുടുംബം കത്തിച്ചെന്ന് എന്റെ മൂത്ത മകൾ കാഞ്ചൻ വിളിച്ച് പറഞ്ഞപ്പോൾത്തന്നെ ഞങ്ങൾ ആശുപത്രിയിലെത്തിയിരുന്നു. അവൾക്ക് 70% പൊള്ളലേറ്റിരുന്നു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു, എനിക്ക് മകളെ നഷ്ടപ്പെട്ടു, ഇനി എന്താണ് ബാക്കി?’’ – നിക്കിയുടെ പിതാവ് പറഞ്ഞു. നിക്കിയുടെ സഹോദരിയായ കാഞ്ചൻ വിപിന്റെ സഹോദരൻ രോഹിത്തിന്റെ ഭാര്യയാണ്.

 

ഭാര്യയെ കൊന്നതിൽ വിപിന് ഒട്ടും കുറ്റബോധമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച വിപിനെ പൊലീസ് കാലിനു വെടിവച്ചു വീഴ്ത്തി പിടികൂടിയിരുന്നു.

  • Related Posts

    വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ…

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *