ഫയലുകൾക്കിടയിൽ പത്തി വിടർത്തി പാമ്പ്, കടി പേടിച്ച് ഉദ്യോഗസ്ഥർ

Spread the love

തിരുവനന്തപുരം ∙ ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ജീവനക്കാരെ നിരന്തരം മുഖ്യമന്ത്രി ഓർമിപ്പിക്കുമ്പോൾ, കെട്ടിക്കിടക്കുന്ന ഫയലുകൾക്കിടയിൽ പാമ്പുകളുണ്ടോയെന്നാണ് ജീവനക്കാരുടെ ആശങ്ക. പാമ്പുകളുടെ സ്വൈര്യവിഹാര കേന്ദ്രമായി മാറുകയാണ് സെക്രട്ടേറിയറ്റ്.

 

സെക്രട്ടേറിയറ്റിനുള്ളിൽ പാമ്പുശല്യം പതിവാണെന്നാണ് ജീവനക്കാർ പറയുന്നത്. ഏഴു മാസത്തിനുള്ളിൽ ആറു തവണയാണ് പാമ്പിനെ പിടികൂടിയത്. സെക്രട്ടേറിയറ്റ് വളപ്പ് കാടുകയറിയതും കെട്ടിടാവശിഷ്ടങ്ങളും വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ കൂട്ടിയിട്ടിരിക്കുന്നതുമാണ് വിഷജന്തുക്കളുടെ സാന്നിധ്യത്തിനു കാരണം. മരത്തടികളും ചെടികളും അരയ്ക്കൊപ്പം വളർന്നു നിൽക്കുന്നുണ്ട്‌. ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെടുമ്പോൾ മാത്രമാണ് പരിസരം വൃത്തിയാക്കാറുള്ളത്.

 

ഇന്നലെ പൊലീസ് ഉദ്യോഗസ്ഥയെ പാമ്പ് കടിച്ച ശേഷമാണ് സെക്രട്ടേറിയറ്റിലെ പാമ്പ് ശല്യം ചർച്ചയാകുന്നത്. ഈ മാസം നാലിന് ഭക്ഷ്യവകുപ്പിന്റെ സി സെക്ഷനിലെ ഷെൽഫുകൾക്കിടയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. രാത്രി 7 മണി കഴിഞ്ഞാൽ പിറ്റേ ദിവസം രാവിലെ 8 മണി വരെ സെക്രട്ടേറിയറ്റിൽ ആരും കാണില്ല. ഈ സമയത്താണ് കെട്ടിടങ്ങളിലേക്ക് പാമ്പുകൾ കയറുന്നത്. പല പാമ്പുകളെയും തുരത്തുന്നത് രാവിലെ 8 മണിയോടെ എത്തുന്ന ശുചീകരണ തൊഴിലാളികളാണ്. വാതിലിന് സമീപം ജീവന് ഹാനി വരുത്തുന്ന നിലയിലാകും ഇവ പതിയിരിക്കുക.

  • Related Posts

    യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്; മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ

    Spread the love

    Spread the love  കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27),…

    മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും

    Spread the love

    Spread the love  മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിൻ്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *