കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്

Spread the love

കൊച്ചി∙ ഇടപ്പള്ളിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കു മിഠായി നൽകാൻ ശ്രമിച്ചതാണെന്നും ഒമാൻ സ്വദേശികളായ ദമ്പതികൾ വ്യക്തമാക്കിയതോടെയാണു നിർണായക വഴിത്തിരിവ്. ഇതോെട വീട്ടുകാർ പരാതി പിൻവലിച്ചു.

 

വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ആറും അഞ്ചും വയസ്സുള്ള സഹോദരികൾ വീട്ടിൽനിന്നു രണ്ടു വീടുകൾ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോൾ കാറിലെത്തിയവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കുട്ടികൾക്ക് മധുരം നൽകാൻ ശ്രമിക്കുകയും എന്നാൽ ഇതു വാങ്ങാതിരുന്നതോടെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു എന്നുമായിരുന്നു ആരോപണം. കുട്ടികൾ ഇതു ട്യൂഷൻ സെന്ററിൽ പറയുകയും അവിടെ നിന്നു സ്ഥലം കൗൺസിലറെ വിവരമറിയിക്കുകയും ചെയ്തു. കൗൺസിലർ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എളമക്കര പൊലീസ് കുട്ടികളിൽനിന്നു മൊഴിയെടുക്കുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

 

കുട്ടികളുടെ മൊഴി അനുസരിച്ചു കാറിലെത്തിയ 2 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം കുട്ടികൾക്ക് നേരെ മിഠായി നീട്ടി. ഇളയ കുട്ടി ഇത് വാങ്ങിയെങ്കിലും മൂത്ത കുട്ടി വാങ്ങിയില്ല. ഇതിനിടെയാണു കുട്ടിയുടെ കൈയിൽ പിടിച്ചു വലിച്ചെന്ന പരാതി വന്നത്. പൊലീസ് പരിശോധനയിൽ ആളുകൾ വന്നത് ടാക്സിയിലാണെന്ന് വ്യക്തമായി തുടർന്ന് നടത്തിയ അന്വേഷണത്തിൽ യാത്രക്കാരെയും വ്യക്തമായി. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഒമാൻ സ്വദേശി, ഭാര്യ, ആറു വയസ്സുള്ള മകൾ എന്നിവരായിരുന്നു യാത്രക്കാർ. അവർ പൊലീസിനോടും കുട്ടികളുടെ രക്ഷിതാക്കളോടും കാര്യങ്ങൾ വിശദീകരിച്ചു. മൂത്ത കുട്ടി മിഠായി വാങ്ങിയില്ലെന്നും ഇളയ കുട്ടി വാങ്ങിയെന്നും വാത്സല്യം തോന്നിയപ്പോൾ കൊടുത്തതാണ് എന്നുമായിരുന്നു അവർ പറഞ്ഞത്.

 

കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞ് സ്ഥലം കാണാൻ എത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് തങ്ങളറിയുന്ന ഒരാൾ ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞത്. ഇവിടെ പോയി തിരികെ വരുന്ന വഴിയാണ് കുട്ടികളെ കണ്ടതും മിഠായി നൽകാൻ ശ്രമിച്ചതെന്നും ഇവർ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് തിരികെ പോകാനിരിക്കെയായിരുന്നു അസാധാരണ സംഭവവികാസങ്ങൾ. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് കേട്ടതു മുതൽ ആശങ്കയിലായിരുന്ന വീട്ടുകാർക്കും ആശ്വാസമായി.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *