നായ്പ്പല്ലിൽ ദാരുണാന്ത്യം; വീട്ടു വാതിലിൽ വിശ്രമിച്ച ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു

Spread the love

ചെന്നൈ ∙ വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു. ആക്രമണ സ്വഭാവമുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ജാഫർഖാൻപെട്ട് വിഎസ്എൻ ഗാർഡനിൽ താമസിക്കുന്ന കരുണാകരനെ (48) ആക്രമിച്ചു കൊന്നത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു.

 

വൈകിട്ട് 3 മണിയോടെ പൂങ്കൊടി തന്റെ വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണു സംഭവം. ഗുരുതരമായി പരുക്കേറ്റ കരുണാകരൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. പൂങ്കൊടിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കെ.കെ നഗർ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികൾ ആയുധങ്ങളുമായെത്തി നായയെ തുരത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുമരൻ നഗർ പൊലീസ് പറഞ്ഞു.

 

വളർത്തു നായ്ക്കളുടെയും തെരുവുനായ്ക്കളുടെയും ആക്രമണങ്ങളിൽനിന്ന് നഗരവാസികളെ രക്ഷിക്കാൻ കോർപറേഷൻ ഒട്ടേറെ നടപടികൾ പ്രഖ്യാപിച്ചെങ്കിലും ചെറുതും വലുതുമായ ഒട്ടേറെ സംഭവങ്ങളാണ് അടിക്കടി വിവിധയിടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നടപടികൾ ഫലവത്താകാത്തതിനു തെളിവാണ് ഈ സംഭവമെന്ന് നഗരവാസികൾ ആരോപിക്കുന്നു.

 

∙ നിയന്ത്രണങ്ങൾക്ക് പുല്ലുവില

 

കഴിഞ്ഞ വർഷം നുങ്കംപാക്കത്തെ പാർക്കിൽ 5 വയസ്സുകാരിയെ സമീപവാസി വളർത്തുന്ന റോട്ട്‌വൈലർ നായകൾ കടിച്ചുകീറിയ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് നായകളെ വളർത്തുന്നതിന് ഒട്ടേറെ നിബന്ധനങ്ങൾ കോർപറേഷൻ ഏർപ്പെടുത്തിയിരുന്നു. പുറത്തിറക്കുന്ന നായ്ക്കളെ തുടലിൽ ബന്ധിപ്പിക്കുകയും മാസ്കുകൾ ധരിപ്പിക്കുകയും ചെയ്യണം എന്നതടക്കമുള്ള നിബന്ധനകൾ മിക്ക ഉടമകളും പാലിക്കുന്നില്ലെന്ന് നഗരവാസികൾ ആരോപിക്കുന്നു.

  • Related Posts

    വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ…

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *