ആറുമാസം പ്രായമുള്ള കുഞ്ഞിനെ കടൽത്തീരത്ത് ഉപേക്ഷിച്ചു; മാതാപിതാക്കളുടെ വിചിത്ര വാദത്തിന് രൂക്ഷവിമർശനം

Spread the love

ഫ്ലോറിഡ ∙ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു മണിക്കൂറിലധികം ഫ്ലോറിഡയിലെ കടൽത്തീരത്ത് കൂടാരത്തിനടിയിൽ ഒറ്റയ്ക്കാക്കി പോയതിന് ടെക്സസിൽ നിന്നുള്ള യുവതിയും ഭർത്താവും അറസ്റ്റിലായി. ടെക്സസിലെ ഹെൽത്ത് കെയർ എക്സിക്യൂട്ടീവായ സാറ സമ്മേഴ്സ് വിൽക്സ് (37), ഭർത്താവ് ബ്രയാൻ വിൽക്സ് (40) എന്നിവരാണ് ഒക്ടോബർ 10ന് അറസ്റ്റ് ചെയ്തത്.

 

ഒക്ടോബർ 10ന് ഉച്ചയോടെ മിറാമാർ ബീച്ചിലെത്തിയവരാണ് ഒരു കൂടാരത്തിനടിയിൽ ആരും നോക്കാനില്ലാതെ കിടന്ന കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ദമ്പതികൾ അവരുടെ മൂത്ത മൂന്ന് കുട്ടികളോടൊപ്പം കടൽത്തീരത്ത് നടക്കാൻ പോയ സമയത്ത് ആറുമാസം പ്രായമുള്ള മകൾ കൂടാരത്തിൽ ഉറങ്ങുകയായിരുന്നു.

 

കുഞ്ഞ് സാധാരണയായി ആ സമയത്ത് ഉറങ്ങാറുണ്ടായിരുന്നെന്നും അതിനാൽ കുട്ടിയെ ഒറ്റയ്ക്ക് വിടുന്നതിൽ കുഴപ്പമില്ലെന്ന് കരുതിയെന്നുമാണ് ബ്രയാൻ വിൽക്സ് പൊലീസിനോട് പറഞ്ഞത്. കൂടാതെ, മൂത്ത കുട്ടികളോടൊപ്പം കടൽത്തീരത്ത് നടക്കുമ്പോൾ സമയം പോയതറിഞ്ഞില്ലെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ ശ്രദ്ധയില്ലാതെ ഉപേക്ഷിച്ചതിന് ദമ്പതികൾ നൽകിയ ഈ വിശദീകരണം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

 

മാതാപിതാക്കൾ ഏകദേശം രാവിലെ 11 മണിയോടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് പോയെന്നും, ഉച്ചയ്ക്ക് 12.06 വരെ തിരിച്ചെത്തിയില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒരു മണിക്കൂറിലധികം കുഞ്ഞിനെ ആരും ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിനെ അവഗണിച്ചു എന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. 1,000 ഡോളർ ജാമ്യത്തുക കെട്ടിവച്ച ശേഷം ഇരുവരും ജയിൽ മോചിതരായി.

  • Related Posts

    സൗദി സന്ദർശകർക്ക് ആശ്വാസമായി പുതിയ നിയമം; തിരിച്ചറിയൽ രേഖയായി ‍ഡിജിറ്റൽ ഐഡി മതി

    Spread the love

    Spread the loveസൗദി അറേബ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ത്ത് ആശ്വാസമായി പുതിയ പ്രഖ്യാപനം. സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് രാജ്യത്തിനകത്ത് തിരിച്ചറിയല്‍ രേഖയായി ഇനി മുതല്‍ ഡിജിറ്റല്‍ ഐഡി നല്‍കിയാല്‍ മതിയെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴും വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും…

    അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം

    Spread the love

    Spread the loveലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. ലണ്ടനിലേക്ക് അയച്ച…

    Leave a Reply

    Your email address will not be published. Required fields are marked *