‘20 വർഷമായി മകൻ ലഹരിക്കടിമ, വീടിന് തീവച്ചു, സൈക്കോസിസം കാരണം പലതും സങ്കൽപ്പിച്ചു’: കേസിനെതിരെ പഞ്ചാബ് മുൻ ഡിജിപി

Spread the love

ചണ്ഡിഗഢ്∙ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തനിക്കും ഭാര്യക്കുമെതിരെ കേസെടുത്ത ഹരിയാന പൊലീസ് നടപടിക്കെതിരെ പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫ. സംഭവത്തിൽ തന്റെ കുടുംബത്തിനെതിരായി ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച മുഹമ്മദ് മുസ്തഫ, വരും ദിവസങ്ങളിൽ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവരുമെന്ന് പറഞ്ഞു. മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കെതിരെയാണ് മകൻ അഖിലിന്റെ സമൂഹമാധ്യമ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതക കേസെടുത്തത്.

 

വ്യാഴാഴ്ച രാത്രിയാണ് പഞ്ച്കുലയിലെ സെക്ടർ 4ലെ വസതിയിൽ അബോധാവസ്ഥയിൽ 35 കാരനായ അഖിലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വൈകാതെ അഖിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും വിഡിയോകളും പുറത്തുവന്നതോടെ കേസിൽ വഴിത്തിരിവുണ്ടായി. ഇതിനു പിന്നാലെയാണ് മാതാപിതാക്കൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

 

എഫ്‌ഐആറിന് പിന്നിൽ വൃത്തികെട്ട രാഷ്ട്രീയവും വിലകുറഞ്ഞ ചിന്താഗതിയും ഉണ്ടെന്നാണ് മുഹമ്മദ് മുസ്തഫ ആരോപിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വിശ്വസിച്ച് എഫ്‌ഐആർ റജിസ്റ്റർ ചെയ്തവരും നിയമനടപടി നേരിടാൻ തയാറാകണമെന്ന് മുഹമ്മദ് കൂട്ടിച്ചേർത്തു. മകൻ രണ്ടു പതിറ്റാണ്ടായി ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘അമിത അളവിൽ ബ്യൂപ്രെനോർഫിൻ കുത്തിവച്ച ശേഷമാണ് അഖിൽ മരിച്ചതെന്ന് പ്രാഥമിക പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2007 ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഏകദേശം 18 വർഷമായി ചണ്ഡീഗഢിലെ പിജിഐഎംഇആറിൽ ചികിത്സയിലായിരുന്നു മകൻ. ഒരിക്കൽ അഖിൽ ഞങ്ങളുടെ വീടിന് തീകൊളുത്തിയിരുന്നു. സൈക്കോസിസ് കാരണം, അവൻ പുതിയ കാര്യങ്ങൾ സങ്കൽപ്പിക്കാൻ തുടങ്ങി. ലഹരിമരുന്ന് വാങ്ങാൻ പണത്തിനായി അവൻ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു. നിരവധി തവണ ഞാൻ പൊലീസിൽ പരാതി നൽകിയിരുന്നു.’’ – മുഹമ്മദ് മുസ്തഫയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *