ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റും ഇനി ആരുതൊട്ടാലും പിടിവീഴും; ‘ഡിജിറ്റല്‍ പൂട്ട്’ ഒരുങ്ങി

Spread the love

തിരുവനന്തപുരം: ശബരിമലയുള്‍പ്പെടെ ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം കംപ്യൂട്ടറിലറിയുന്ന ഡിജിറ്റല്‍ പൂട്ട് ഒരുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

 

തിരുവാഭരണം ഉള്‍പ്പെടെയുള്ളവ സ്ട്രോങ് റൂമില്‍നിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസര്‍സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്റ്റ്വേര്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി.

 

ക്ഷേത്രങ്ങളില്‍ വഴിപാടായോ കാണിക്കയായോ കിട്ടുന്ന സ്വര്‍ണാഭരണങ്ങളും മറ്റും നിശ്ചിതദിവസത്തിനകം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി സ്ട്രോങ് റൂമിലേക്കു മാറ്റണം. ശബരിമലയില്‍നിന്ന് ആറന്മുള ക്ഷേത്രത്തിലേക്കുമാറ്റാന്‍ അഞ്ചുദിവസമാണ് സമയം.

 

”സ്വത്തുക്കളുടെ കണക്കും മറ്റുവിവരങ്ങളും പൂര്‍ണമായി ഡിജിറ്റലാകും. ഏതുവിധത്തിലുള്ള കൈകാര്യങ്ങളും അതു ചെയ്തവരുടെ വിവരങ്ങളും ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിലോ ലാപ്‌ടോപ്പിലോ അപ്പപ്പോള്‍ ലഭ്യമാകും” -ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിശദീകരിച്ചു.

 

തമിഴ്‌നാട്ടിലെ 44,000 ക്ഷേത്രങ്ങളിലെ ഭരണം ഡിജിറ്റലാക്കിയത് എന്‍ഐസിയുടെ സോഫ്റ്റ്വേറാണ്. ആദ്യം ശബരിമലയിലും ആറന്മുളയിലും സ്‌ട്രോങ് റൂമുകള്‍ ഡിജിറ്റലാക്കും. തുടര്‍ന്ന് അതേമാതൃകയില്‍ ദേവസ്വം ബോര്‍ഡിന്റെ ബാക്കിയുള്ള സ്‌ട്രോങ് റൂമുകളിലും നടപ്പാക്കും. ഇതിന് ആറുമാസത്തോളം സമയമെടുക്കും.

 

വൈകാതെ ഇ-ഓഫീസും നടപ്പാകും. ഭൂമിവിവരങ്ങള്‍, സ്വത്തുക്കളുടെ കണക്ക്, മരാമത്ത് പണികളുടെയും ക്ഷേത്രഭൂമിയുടെയും ദേവസ്വം ജീവനക്കാരുടെയും വിവരങ്ങള്‍, ബില്‍ പെയ്മെന്റ് തുടങ്ങിയവയെല്ലാം ഡിജിറ്റലാകും.

 

ഡിജിറ്റലാകുന്നവ

 

തിരുവാഭരണങ്ങള്‍, സാളഗ്രാമം, സ്വര്‍ണ-വെള്ളിക്കട്ടികള്‍, ആഭരണങ്ങള്‍, രത്‌നക്കല്ലുകള്‍, പ്രഭാമണ്ഡലം തുടങ്ങിയവ

വിവിധരൂപത്തിലുള്ള വിഗ്രഹങ്ങള്‍ (കരിങ്കല്ല്, വെങ്കലം, ചെമ്പ്, വെള്ളി, സ്വര്‍ണം, പഞ്ചലോഹം, ദാരുശില്പം അഥവാ മരംകൊണ്ടുള്ള ബിംബങ്ങള്‍ തുടങ്ങിയവ)

പട്ടുപരിവട്ടം (വിലപിടിപ്പുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ ആലവട്ടങ്ങള്‍, വെഞ്ചാമരങ്ങള്‍, കുടകള്‍ തുടങ്ങിയവ), ഭരണികള്‍ (ചെമ്പ്, പിച്ചള, ഓട്, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവയിലുള്ളവ), വിലപിടിപ്പുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ നിലവിളക്കുകള്‍, മണികള്‍, പാത്രങ്ങള്‍, ഉരുളികള്‍ തുടങ്ങിയവ

പുരാവസ്തുമൂല്യമുള്ള മര ഉരുപ്പടികള്‍, ആനക്കൊമ്പുകള്‍, ആനക്കൊമ്പിലുള്ള ഉരുപ്പടികള്‍, ഫര്‍ണിച്ചര്‍, ക്ലോക്കുകള്‍, ചിത്രങ്ങള്‍, പുസ്തകങ്ങള്‍, ശംഖുകള്‍ തുടങ്ങിയവ.

  • Related Posts

    മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Spread the love

    Spread the loveകണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍…

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *