കരടിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിലേക്ക്

Spread the love

ചീരാല്‍: രണ്ടാഴ്ചയിലധികമായി ഈസ്റ്റ് ചീരാല്‍, വരിക്കേരി, പാട്ടത്തുകുന്ന്, കളന്നൂര്‍കുന്ന് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കരടിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗം 17 അംഗ കമ്മിറ്റി രൂപീകരിച്ചു. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതു തടയുന്നതില്‍ വനം വകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

മുഴുവന്‍ അംഗങ്ങളെയും അറിയിക്കാതെയാണ് വനം അധികൃതര്‍ ജനജാഗ്രതാസമിതി യോഗം വിളിക്കുന്നതെന്ന് ആരോപിച്ചു. വാര്‍ഡ് അംഗം വി.എ. അഫ്സല്‍ അധ്യക്ഷനായി. വന്യജീവി പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ജോയ്, എം.പി. രാജന്‍, കെ. മുനീബ്, അനീഷ് ചീരാല്‍, സുധീര്‍ പണ്ടാരത്തില്‍, മണി പൊന്നോത്ത്, കെ. ജലീല്‍, കെ.ഒ. ഷിബു, സൈനുദ്ദീന്‍ അരിപ്രാവന്‍, ജമീല ചോലയ്ക്കല്‍, സുന്ദരന്‍ അരായിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അതിനിടെ, ചീരാല്‍ സാംസ്‌കാരിക നിലയത്തില്‍ വനം അധികൃതര്‍ വിളിച്ച ജനജാഗ്രതാസമിതി യോഗത്തില്‍ കര്‍ഷക പ്രതിനിധികള്‍ പ്രതിഷേധിച്ചു. ഈസ്റ്റ് ചീരാല്‍, പാട്ടത്തുകുന്ന്, കളന്നൂര്‍ കുന്ന്, കരിങ്കാളിക്കുന്ന്, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളിലെ കര്‍ഷക പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കരടിയെ ഉടന്‍ പിടികൂടി ഉള്‍വനത്തില്‍ വിടുമെന്നും വനാതിര്‍ത്തിയിലെ ട്രഞ്ചുകള്‍ ഒരുമാസത്തിനകം വൃത്തിയാക്കുമെന്നും വനം ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

  • Related Posts

    പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the love    വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ…

    കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

    Spread the love

    Spread the love    പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ…

    Leave a Reply

    Your email address will not be published. Required fields are marked *