8 മിനിറ്റിൽ 15 കിലോ സ്വർണം, ജയിലിൽ തുടങ്ങിയ ആസൂത്രണം: ബാങ്ക് കൊള്ളയുടെ ചുരുളഴിച്ച് പൊലീസ്

Spread the love

മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് ബാങ്ക് ശാഖയിൽനിന്ന് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 11നാണ് ബാങ്കിൽ അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരെ ബന്ദികളാക്കി മോഷണം നടത്തിയത്. റയിസ് സിങ് ലോധി, ഹേംരാജ്, വികാസ് ചക്രവർത്തി, സോനു വർമ്മൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മോഷണം പോയ സ്വർണം ഇനിയും കണ്ടെത്താനായില്ല.

 

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ എങ്ങനെ മോഷണം ആസൂത്രണം ചെയ്തെന്നും നടപ്പിലാക്കിയെന്നും വെളിപ്പെടുത്തി. ലഹരിമരുന്ന്, മോഷണം തുടങ്ങിയ കുറ്റങ്ങളിൽ പിടിയിലായി ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്നതിനിടെയാണ് റയിസ് സിങ് ലോധി സഹതടവുകാരുമൊത്ത് ബാങ്ക് കവർച്ചയ്ക്ക് പദ്ധതിയിടുന്നത്. തുടർന്ന് ജയിൽ മോചിതരായ ശേഷം ബാങ്ക് കവർച്ചയ്ക്കായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

 

ഓഗസ്റ്റ് 11ന് ജീവനക്കാരെത്തി ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചയുടനെയാണ് കൊള്ള സംഘം എത്തിയത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ മോഷണസംഘത്തിൽ മൂന്നു പേർ ബാങ്കിനുള്ളിൽ കയറി. ഹെൽമറ്റ് ധരിച്ച മോഷ്ടാക്കൾ കയ്യിൽ കരുതിയ നാടൻ തോക്ക് ഉപയോഗിച്ച് നാല് ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദികളാക്കി. ശേഷം ലോക്കറിൽ സൂക്ഷിച്ച 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു. തുടർന്ന് പുറത്തുവന്ന ഇവർ തയാറാക്കി നിർത്തിയ ബൈക്കിൽ കയറി രക്ഷപ്പെട്ടു.

 

20 മിനിറ്റിനുള്ളിലാണ് സംഘം ബാങ്ക് കൊള്ളയടിച്ചത്. തുടർന്ന് ഹൈവേ ഒഴിവാക്കി ചെറുറോഡുകളിലൂടെ സഞ്ചരിച്ച ഇവർ ഇടയ്ക്ക് വസ്ത്രങ്ങൾ മാറുകയും രണ്ടായി പിരിയുകയും ചെയ്തു. ശേഷം ട്രെയിനിൽ സംഘം ഛത്തീസ്ഗഡിലേക്ക് മടങ്ങി. ബാങ്കിനടുത്തായി വാടക വീടെടുത്താണ് സംഘം മോഷണം ആസൂത്രണം ചെയ്തത്. പുതിയ ബൈക്കുകളും വാങ്ങി. കവർച്ചയ്ക്ക് പ്രാദേശിക മോഷ്ടാക്കളുടെ സഹായവും ലഭ്യമാക്കി. മോഷ്ടിച്ച സ്വർണം ഉരുക്കിയ ശേഷം പങ്കു നൽകാം എന്ന ധാരണയിലാണ് ഇവരെ ഒപ്പം നിർത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തിൽനിന്ന് കവർന്ന സ്വർണം കണ്ടെത്തിയില്ലെങ്കിലും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ, വാഹനങ്ങൾ, 1.83 ലക്ഷം രൂപ തുടങ്ങിയ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

  • Related Posts

    വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ…

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *