വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

Spread the love

കൽപ്പറ്റ: മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

മണ്ണ് മാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നതായും സംരക്ഷണം ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ട് മാനന്തവാടി വില്ലേജ് ഓഫീസിൽ നിന്നും നിന്നും തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലംമാറ്റപ്പെട്ട രാജേഷ് കുമാർ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു.

 

തഹസിൽദാർ ഈ പരാതി കലക്ടർക്ക് നൽകിയിരുന്നു. കലക്ടറാണ് അന്യോഷണത്തിന് പോലിസിന് നിർദ്ദേശം നൽകിയത്. മണ്ണ് മാഫിയയുടെ ഭീഷണി സംബന്ധിച്ചാണ് അന്വേഷണം നടത്തുക. മണ്ണെടുപ്പ് തടഞ്ഞ് വാഹനം പിടിച്ചെടുത്തുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളെക്കുറിച്ചും അന്വേഷണം ഉണ്ടാകും. റവന്യു വകുപ്പുതല അന്വോഷണവും നടക്കും.

 

മാനന്തവാടിയിൽ അനധികൃത മണ്ണിടലിന് എതിരെ നടപടിയെടുത്ത വില്ലേജ് ഓഫിസറെ പരസ്യമായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ മാഫിയാ സംഘത്തിന് എതിരെ നടപടിയെടുക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ. വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുക്കണം എന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.

  • Related Posts

    സംഘര്‍ഷത്തിനിടെ ഫാംഹൗസിൽവച്ച് എസ്ഐയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

    Spread the love

    Spread the loveതിരുപ്പൂർ ∙ എംഎൽഎയുടെ ഫാം ഹൗസിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനം അന്വേഷിക്കാനെത്തിയ സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്ഠനെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.…

    ‘അപേക്ഷാ പ്രവാഹം’; വോട്ടര്‍പട്ടികയില്‍ ഓഗസ്റ്റ് 12 വരെ പേരുചേര്‍ക്കാം, മത്സരിച്ചു രംഗത്തിറങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

    Spread the love

    Spread the loveതിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിക്കാന്‍ ഇന്നു വരെയാണ് സമയപരിധി…

    Leave a Reply

    Your email address will not be published. Required fields are marked *